ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സുലഭം. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, ശംഭു, പാന്‍പരാഗ്, ഗുഡ്ക തുടങ്ങിയവയാണ് സുലഭമായിരിക്കുന്നത്. അഞ്ചുരൂപ വിലയുള്ള ഹാന്‍സ് 20 മുതല്‍ 40 രൂപ വരെ ഈടാക്കിയാണ് പലയിടങ്ങളിലും വില്പന നടത്തുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിക്കുന്ന പ്രദേശങ്ങളിലും ഉത്തരേന്ത്യന്‍ വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വിപണനമുണ്ട്.നിരോധിത പുകയില ഉത്പന്ന വിപണനവുമായി ബന്ധപ്പെട്ട് നിരവധിതവണ പോലീസിന്റെയും എക്സൈസിന്റെയും പിടിയിലായവരാണ് വീണ്ടും ഇവയുടെ വില്പന നടത്തുന്നത്. കടയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നത് എന്നതിനാല്‍ പലപ്പോഴും അധികൃതരുടെ പരിശോധനയില്‍ ഇവ പെടാറുമില്ല.
അന്യസംസ്ഥാനത്തുനിന്നും തീവണ്ടിയിലും മറ്റുവാഹനങ്ങളിലുമാണ് ജില്ലയിലേക്കു നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നത്. പലപ്പോഴും ട്രെയിനില്‍ കടത്തുന്ന ഉത്പന്നങ്ങള്‍ ആര്‍പിഎഫ് പിടികൂടിയിട്ടുണ്ടെങ്കിലും കടത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. അഞ്ചുരൂപ നിരക്കില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ 40 രൂപ വരെ ഈടാക്കി വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന വലിയ ലാഭമാണ് കച്ചവടക്കാരെ ഇതിലേക്കു ആകര്‍ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: