ലങ്കാദഹനം കഴിഞ്ഞ് ഹനുമാന് യാതൊരു കേടുമില്ലാതെ സീതയുടെ അടുത്തെത്തി എഴുത്തച്ഛന് അതിനൊരു കാരണം പറയുന്നു.
രജനിചരകുലവിപിനപാവകനാകിയ രാമനാമസ്മൃതികൊണ്ടു
മഹാജനം
തനയധനദാരമോഹാര്‍ത്തരെന്നാകിലും താപത്രയാനലനെക്കടന്നിടുന്നു
തദഭിതകാരിയായുള്ള
ദൂതന്നുസന്താപം
പ്രകൃതാനലേന ഭവിക്കുമോ
മക്കള്‍, ധനം, ഭാര്യ എന്നിവയോടുള്ള മോഹംകൊണ്ട് ദുഃഖിതനാണെങ്കിലും രാക്ഷസവംശത്തിന് അഗ്നിയായിട്ടുള്ള രാമനാമസ്തുതികൊണ്ട് ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം എന്നീ മൂന്നഗ്നികളേയും നശിപ്പിക്കാന്‍ കഴിയും. അങ്ങനെയുള്ള രാമന്റെ ആഗ്രഹം സാധിക്കാന്‍ പുറപ്പെട്ട ദൂതന് സാധാരണ അഗ്നികൊണ്ട് ചൂടേല്ക്കുമോ?
ഹനുമാന് വാല് കടലില്‍ മുക്കി തീയണച്ചിട്ട് അശോകവനികയിലെത്തി സീതയെ കണ്ടുവണങ്ങി യാത്ര ചോദിച്ചു. ശ്രീരാമന് കഴിയുന്നതും വേഗം അനുജനോടും സുഗ്രീവനോടുമൊപ്പം എത്തിച്ചേരുമെന്നും അതുവരെ വിഷാദിക്കരുതെന്നും സീതയയോടു പറഞ്ഞു.
”നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ ശോകമകന്നു. നീപോയി എന്റെ ദുഃഖം രഘുരാമനെ അറിയിക്കുക എന്നായിരുന്നു സീതയുടെ മറുപടി. എന്നാല്‍ ഞാനിപ്പോള്‍തന്നെ ദേവിയെ എന്റെ ചുമലില്‍ എടുത്ത് നാഥന്റെ അടുത്തെത്തിക്കാം.
എന്നായി ഹനുമാന്. അതുവേണ്ട, ശ്രീരാമന് സേനാസമേതം കടല്‍ താണ്ടിവന്ന് യുദ്ധം ചെയ്ത് രാവണനെ വധിച്ച് എന്നെക്കൊണ്ടുപോകണം. അല്ലാതെ രഹസ്യമായി എന്നെക്കൊണ്ടുപോയാല് പ്രാണനാഥന് നാണക്കേടാണ്. അതിനായി നീ പരിശ്രമിക്ക് എന്ന് സീത പറഞ്ഞപ്പോള്‍ ഹനുമാന് തൊഴുതു വിടവാങ്ങി. കടല്‍ കടക്കുന്നതിന് സമുദ്രതീരത്തുള്ള ഒരു പുര്വ്വതത്തിനു മുകളില്‍ കയറി തന്റ പാദങ്ങള്‍ കൊണ്ട് പര്‍വതത്തെ അമര്‍ത്തി ആകാശത്തേക്കു കുതിച്ചപ്പോള്‍ മുപ്പതുയോജന ഉയരമുണ്ടായിരുന്ന പര്‍വതം സമനിരപ്പായിത്തീര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: