കോഴിക്കോട്: പത്ത് തവണ സിപിഐയും രണ്ട് തവണ സിപിഎമ്മും 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിനിധീകരിച്ച മണ്ഡലമാണ് നാദാപുരം. 1960ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ ഹമീദലി ഷംനാട് സി.എച്ച്. കണാരനെ തോല്‍പ്പിച്ചതും അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ കാന്തലോട്ട് കുഞ്ഞമ്പു ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ചതും മാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്.
സംഘര്‍ഷങ്ങളും കൊലപാതക പരമ്പരകളുമാണ് മണ്ഡലത്തെ കുപ്രസിദ്ധമാക്കിയത്. ചെക്യാട്, നാദാപുരം, വാണിമേല്‍ പഞ്ചായത്തുകളില്‍ യുഡിഎഫിനും എടച്ചേരി, കാവിലുമ്പാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, വളയം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും ആധിപത്യമുണ്ട്. മലയോര-കാര്‍ഷിക മേഖലയായ നാദാപുരത്തിന്റെ വികസനം രക്തസാക്ഷി സ്മാരകങ്ങളുടെ വര്‍ദ്ധനവില്‍ മാത്രം ~ഒതുങ്ങിനില്‍ക്കുകയാണ്.
ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സി.എച്ച്. കണാരന് കോണ്‍ഗ്രസിലെ കുഞ്ഞഹമ്മദ് ഹാജിയെ തോല്‍പ്പിച്ചത് 3356 വോട്ടുകള്‍ക്കായിരുന്നു. എന്നാല്‍ 1960ല്‍ മുസ്ലിംലീഗിലെ ഹമീദലി ഷംനാട് 7047 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം തിരിച്ചുപിടിച്ചു. 1965ല്‍ കോണ്‍ഗ്രസിലെ കെ.പി. പത്മനാഭനെ സിപിഎമ്മിലെ സി.എച്ച്. കണാരന് 11642 വോട്ടിന് തോല്‍പ്പിച്ചു. 1967ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഇ.വി. കുമാരന് കോണ്‍ഗ്രസിലെ പി. ബാലകൃഷ്ണനെ 16359 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പിന്നീടിങ്ങോട്ട് നാദാപുരം സിപിഐയുടെ കുത്തകമണ്ഡലമായി മാറി.
സിപിഐക്ക് ശക്തി കുറഞ്ഞ മണ്ഡലമാണെങ്കില്‍ കൂടി വല്ല്യേട്ടനായ സിപിഎമ്മിനു പോലും സിപിഐയില്‍ നിന്നും ഈ മണ്ഡലം വച്ചുമാറാന്‍ പറ്റാത്ത തരത്തില്‍ സിപിഐയുടെ കുത്തക സീറ്റായി നാദാപുരം മാറി. 87 മുതല്‍ 96 വരെ സത്യന് മൊകേരിയും 2001ലും 2006ലും ബിനോയ്വിശ്വവുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2011ല്‍ ഇ.കെ. വിജയന് കോണ്‍ഗ്രസിലെ വി.എം. ചന്ദ്രനെ 7546 വോട്ടിന് പരാജയപ്പെടുത്തി വിജയിച്ചു.
മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷമാണ് നാദാപുരം എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ കാരണമാവുന്നത്.
ഇരു പാര്‍ട്ടികളും വര്‍ഗീയ സമീപനത്തോടെ സംഘര്‍ഷങ്ങളെ ആളിക്കത്തിക്കുകയും മണ്ഡലത്തില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. സംഘര്‍ഷങ്ങള്‍ക്കുശേഷം നേതാക്കള്‍ ഇടപെട്ട് കേസുകള്‍ ഒത്തുതീര്‍ത്ത് പ്രതികളെ രക്ഷിക്കുന്നു. ഇതുമൂലം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുകയും ക്രിമിനല്‍-ഗുണ്ടാസംഘങ്ങള്‍ ഇരു വിഭാഗങ്ങളിലുമായി വളര്‍ന്നുവരികയും ഈ മേഖലയില്‍ സൈ്വരവിഹാരം നടത്തുകയും ചെയ്യുന്നു. കണ്ണൂര്‍ ജില്ലയുമായി തൊട്ടുകിടക്കുന്ന പ്രദേശമായതിനാല്‍ ഇരുജില്ലകളിലെയും ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ അക്രമം നടത്തിയതിനുശേഷം മാറിമാറി ഒളിവില്‍ താമസിച്ച് സുരക്ഷിതരായി കഴിയുന്നു.
നാദാപുരത്തിന്റെ വികസന പിന്നാക്കാവസ്ഥ ഒരിക്കലും തെരഞ്ഞെടുപ്പ് വിഷയമാകാറില്ല. അരനൂറ്റാണ്ടിനുശേഷം ഇക്കഴിഞ്ഞ വര്‍ഷമാണ് മണ്ഡലത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ കോളജ് അനുവദിക്കപ്പെട്ടത്. നാദാപുരത്തെ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സാധാരണ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വാണിമേല്‍, നരിപ്പറ്റ, കാവിലുമ്പാറ, മരുതോങ്കര എന്നീ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ വനവാസി സമൂഹത്തിന് ഇത് കാരണം ദുരിതമേറുന്നു.
മണ്ഡലത്തിലെ നാളീകേര കര്‍ഷകര്‍ ഇന്ന് ഏറെ ദുരിതത്തിലാണ്. മലയോര മേഖല ക്വാറി-ഭൂമാഫിയകള്‍ കൈയടക്കുന്നത് ഇവിടെ സജീവ പ്രശ്നമാണ്. സിപിഎം- ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ ശബ്ദിക്കാറില്ല. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധം വളര്‍ത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ നിരവധി പേര് വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. 1987 മുതല്‍ ക്രമാനുഗതമായി വോട്ടിംഗ് ശതമാനം വര്‍ധിപ്പിച്ച് മുന്നേറുന്ന ബിജെപി മണ്ഡലത്തില്‍ നിര്‍ണായകശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ചവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: