ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 111.75 അടി ആണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 111.3 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് മുന്‍വര്‍ഷത്തേക്കാളും അധികം ആണെങ്കിലും മൂന്ന് മാസം കൊണ്ടാണ് പരമാവധി സംഭരണ ശേഷിയായ 142ല്‍ നിന്ന് ജലനിരപ്പ് 30.25 അടി താഴ്ന്നത് ഭയാനകമാണ്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 257 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ജലനിരപ്പ് 104 അടിയിലേക്ക് താഴ്ന്നാല്‍ കനാലുവഴി തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്ക് നിലക്കും. ഇത് മുല്ലപ്പെരിയാറിലെ വെള്ളം മാത്രം ആശ്രയിക്കുന്ന വൈഗ ഡാമിന്റെ സമീപത്തെ മൂന്ന് ജില്ലകളിലെ കൃഷിയെ സാരമായി ബാധിക്കും. ഡിസംബര്‍ മാസത്തില്‍ ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് മൂന്ന് തവണ മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം 90 ശതമാനത്തിനു മുകളില്‍ വൈഗാഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. ഈ ജലനിരപ്പാണ് ഇപ്പോള്‍ രണ്ട് ഡാമുകളിലും താഴുന്നത്.
വെള്ളത്തിന്റെ അളവ് കുറഞ്ഞെങ്കിലും തേക്കടിയിലെ ബോട്ടിംഗിന് തടസ്സം നേരിട്ടില്ലെന്ന് തേക്കടി ബോട്ടിംഗ് ലാന്റ് റേഞ്ച് ഓഫീസര്‍ സജീവന് പറഞ്ഞു. വെള്ളത്തിന്റെ അളവ് കുറയുന്ന പക്ഷം ബോട്ട് ലാന്റിംഗ് മുന്നോട്ട് നീക്കുന്ന കാര്യം ആലോചിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ജില്ലയിലെ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: