വിളപ്പില്‍: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സ്പീക്കര്‍ എന്‍. ശക്തന് വികസന സെമിനാര്‍ ഉപേക്ഷിച്ചു. കഴിഞ്ഞദിവസം മാറനല്ലൂര്‍ പഞ്ചായത്തിലെ ദേവഗിരി ആഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സെമിനാറാണ് പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഒഴിവാക്കിയത്.
വികസന സെമിനാര്‍ എന്ന പേരില്‍ ശക്തന്റെ വോട്ടു പിടിത്തം മണ്ഡലത്തില്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷ് തുറന്നടിച്ചിരുന്നു. കാട്ടാക്കടയില്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന ശക്തനെതിരെ പ്രാദേശിക നേതൃത്വം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലും പരാതിപ്പെട്ടിരുന്നു. ശക്തന് കാട്ടാക്കടയില്‍ സമുദായ കോണ്‍ഗ്രസ് ഉണ്ടാക്കി പാര്‍ട്ടിയെ കുഴിച്ചുമൂടുകയാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. മരണം വരെ താനും തനിക്കുശേഷം തന്റെതന്നെ മറ്റൊരു സമുദായംഗവും എന്ന രീതിയിലാണ് ശക്തന് മുന്നോട്ട് പോകുന്നതെന്ന് വണ്ടന്നൂര്‍ സന്തോഷ് പറയുന്നു. എം.ആര്. ബൈജുവെന്ന ശക്തന്റെ വിശ്വസ്തനായ നേതാവാണ് ഇപ്പോള്‍ കാട്ടാക്കട മണ്ഡലത്തില്‍ ശക്തനുവേണ്ടി ജാതി രാഷ്ട്രീയം കളിക്കുന്നതെന്നും വണ്ടന്നൂര്‍ ആരോപിക്കുന്നു.
കാട്ടാക്കട പഞ്ചായത്തില്‍ ബ്ലോക്ക് കമ്മിറ്റിയുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞയാഴ്ച ശക്തന് വികസന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ പ്രത്യാഘാതമെന്നോണം കഴിഞ്ഞദിവസം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയില്‍ അക്രമം അരങ്ങേറി. മാറനല്ലൂര്‍ വണ്ടന്നൂര്‍ സന്തോഷിന്റെ തട്ടകമാണ്. ഇവിടെ എതിര്‍പ്പ് അവഗണിച്ച് സെമിനാര്‍ നടത്തിയാല്‍ വണ്ടന്നൂര്‍ വിഭാഗം അത് പൊളിച്ചടുക്കുമെന്ന് ശക്തന് നന്നായറിയാം. അതുകൊണ്ടാണ് അവസാന നിമിഷത്തെ പിന്മാറ്റമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: