ഗൂഡല്ലൂര്‍/കല്‍പ്പറ്റ: നാടിനെ വിറപ്പിച്ച കടുവയെ തമിഴ്നാട് ടാസ്ക് ഫോഴ്സ് വെടിവെച്ച് കൊന്നു. ഏഴ് വയസ് പ്രായംതോന്നിക്കുന്ന ആണ്‍കടുവയെയാണ് കൊന്നത്. ഇതിനിടെ രണ്ട് എസ് ടി എഫുകാര്‍ക്കും വെടിയേറ്റു. ടാസ്ക്ഫോഴ്സ് സംഘത്തിലെ സന്തോഷ്, രവി എന്നിവര്‍ക്കാണ് വെടിയേറ്റത്. സന്തോഷിന്റെ വയറ്റിനും രവിയുടെ കാലിനുമാണ് വെടിയേറ്റത്. ഇവരെ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരള -തമിഴ്നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയിലെ ദേവര്‍ഷോല വുഡ്ബ്രയര്‍ സ്വകാര്യ തേയില എസ്റ്റേറ്റില്‍ ഒരാഴ്ചക്കാലം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെ ഇന്നലെ ഉച്ചക്ക് 3.14 ഓടെയാണ് വെടിവെച്ചത്. കടുവയുടെ തലക്കാണ് വെടിയേറ്റത്. മയക്ക് വെടിവെച്ചും കൂട് വെച്ച് പിടിക്കാനും ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടതിെന തുടര്‍ന്നാണ് നാഷനല്‍ ടൈഗര്‍ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കടുവയെ വെടിവെച്ച് കൊന്നത്
. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കടുവ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഒരാഴ്ചയോളം തമിഴ്നാട് ടാസ്ക് ഫോഴ്സും, വനംവകുപ്പും, പോലീസും ഊര്‍ജിത തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല. നാല് ഏറുമാടങ്ങളും 48 ക്യാമറകളും, എട്ട് കൂടുകളുമാണ് കടുവയെ കുടുക്കാനായി സ്ഥാപിച്ചിത്. കര്‍ണാടകയിലെ ബന്ധിപ്പൂരില്‍ നിന്ന് റാണയെന്ന നായയെയും തിരച്ചിലിന് എത്തിച്ചിരുന്നു. പെണ്‍കടുവയുടെ ശബ്ദമുള്ള സി ഡി ഉപയോഗിച്ചും കണ്ടെത്താന്‍ ശ്രമം നടത്തി.
ഇന്നലെ പുലര്‍ച്ചെ രണ്ടിന് ഏറുമാടത്തിന് സമീപത്ത് കെട്ടിയിട്ടിരുന്ന പശുവിനെ കടുവ കൊന്നതോടെ വെടിവെക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഏറുമാടത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണ് വെടിവെച്ചെത്. നരഭോജി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് എസ് ടി എഫ് സംഘം ഇന്നലെ ഉച്ചയോടെ ‘വേട്ട’ ആരംഭിച്ചത്. കടുവയെ ഗൂഡല്ലൂര്‍ ചെമ്പാലയിലെ ഈട്ടിമൂലയിലെ വനംവകുപ്പ് ഓഫീസിന് അടുത്തെത്തിച്ച് പോസ്റ്റ്മോര്‍ട്ട് നടത്തി.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും സമാനമായ സംഭവത്തില്‍ ബിദര്‍ക്കാട് മേഖലയില്‍ നരഭോജി കടുവയെ എസ് ടി എഫ് സംഘം വെടിവെച്ച് കൊന്നിരുന്നു. ഡി ആര് ഒ ഭാസ്കരപാണ്ഡ്യന്‍, തമിഴ്നാട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്വറുദ്ധീന്, നീലഗിരി എസ് പി മുരളിറംബ, ആര് ഡി ഒ വെങ്കിടാചലം, തഹസില്‍ദാര്‍ അബ്ദുര്‍റഹ്മാന്‍, എ സി എഫ് പുഷ്പാകരന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കടുവയെ വെടിവെച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: