ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം. സംസ്ഥാനത്ത് പാര്‍ട്ടിയെ അടിച്ചമര്‍ത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും എത്ര അടിച്ചമര്‍ത്തിയാലും ബിജെപി കേരളത്തില്‍ വളരുമെന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ദേശീയ നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ ദേശീയ നിര്‍വാഹക സമിതി യോഗം ആശങ്ക രേഖപ്പെടുത്തി. ഉദ്ഘാടന പ്രസംഗത്തില്‍ ദേശീയ അധ്യക്ഷന്‍ തന്നെ വിഷയം ഉന്നയിച്ചത് സിപിഎം ആക്രമണങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ പാര്‍ട്ടി തയ്യാറെടുക്കുന്നതിന്റെ വ്യക്തമായ സന്ദേശമായി. പതിറ്റാണ്ടുകള്‍ക്കിടെ നിരവധി പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.
പതിനൊന്നു കോടി അംഗസംഖ്യയുള്ള പാര്‍ട്ടിയായി ബിജെപി മാറിയതായും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യമെമ്പാടുമുള്ള 12.25 ലക്ഷം പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ പരിശീലനം നല്‍കിയതായും ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ സംസാരിക്കവേ അമിത് ഷാ അറിയിച്ചു. കേരളം, ആസാം, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പാര്‍ട്ടിയായി ബിജെപി വളര്‍ന്നുകഴിഞ്ഞു. ബിജെപിയിലെ ഒരു വ്യക്തിക്കെതിരെയോ പാര്‍ട്ടിക്കെതിരെയോ ബിജെപി സര്ക്കാരുകള്ക്കെതിരെയോ നടക്കുന്ന കുപ്രചാരണങ്ങളെ അവഗണിക്കുകയാണ് ബിജെപിയുടെ പ്രവര്‍ത്തന ശൈലി. എന്നാല്‍ രാഷ്ട്രത്തിനെതിരായ പ്രചാരണങ്ങളെ അംഗീകരിക്കാനാവില്ല. രാജ്യത്തെ വെട്ടിമുറിക്കുമെന്ന മുദ്രാവാക്യങ്ങളെയും അനുവദിക്കാനാവില്ല.
രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചവര്‍ക്ക് പിന്തുണ നല്കിയ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചത് അതിനാലാണ്. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചതിന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ്, സിപിഎം, സിപിഐ പാര്‍ട്ടികള്‍ രാജ്യത്തെ തകര്‍ക്കുമെന്ന മുദ്രാവാക്യങ്ങളെ അപലപിക്കാന്‍ ഇതുവരെ തയ്യാറാകാത്തത്ത് എന്താണ്, അമിത് ഷാ ചോദിച്ചു.
ഭാരതമാതാ കീ ജയ് എന്ന മുദ്രാവാക്യം ബിജെപിയും ആര്‍എസ്എസും ഉണ്ടാകുന്നതിന് മുമ്പുണ്ടായതാണെന്നും സ്വാതന്ത്ര്യലബ്ധിക്ക് ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഭാരതമാതാ കീ ജയ് മുഴക്കുന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകുകയെന്നത് ഗുരുതരമാണ്. രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിറങ്ങള്‍ നല്കി വെള്ളപൂശാന്‍ അനുവദിക്കില്ല.
മോദി ഭരണത്തില്‍ നഗര-ഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ സന്ദേശമെത്തിയിരിക്കുകയാണ്. എല്ലാ ഗ്രാമങ്ങള്‍ക്കും 85 ലക്ഷം രൂപ വീതവും ചെറിയ നഗരങ്ങള്‍ക്ക് 21 കോടി രൂപ വീതവും വിവിധ പദ്ധതികളിലായി നല്‍കിയിട്ടുണ്ട്. ഒരു ജില്ലയില്‍ 6 കടകള്‍ വീതം 3,000 ജനറിക് മരുന്നുകടകളാണ് ആരംഭിക്കാന്‍ പോകുന്നത്. രണ്ടരക്കോടി കുടുംബങ്ങള്‍ക്ക് എല്‍പിജി സബ്സിഡിയുടെ പ്രയോജനം നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ആഗോള പ്രസിദ്ധി രാജ്യത്തിന്റെ വിദേശ നയത്തിനും വ്യാപാര നയത്തിനും ഗുണകരമായി. ആഗോള സാമ്പത്തിക പ്രതിസന്ധിയിലും രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഇതെല്ലാം സഹായിച്ചെന്നും അമിത് ഷാ പറഞ്ഞു.
വിവിധ വിഷയങ്ങളിന്മേലുള്ള പ്രമേയങ്ങളും ദേശീയ നിര്‍വാഹക സമിതിയില്‍ അവതരിപ്പിക്കപ്പെട്ടു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ഗ്ഗദര്‍ശനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: