പോത്തന്‍കോട്: ശ്രീനാരായണ ഗുരുദേവന്റെ കൊച്ചനന്തിരവന്‍ ചെമ്പഴന്തി തുണ്ടുവിള വീട്ടില്‍ ജനാര്ദ്ദനന്(97) അന്തരിച്ചു.
ഇന്നലെ രാവിലെ 10.30 നായിരുന്നു അന്ത്യം. ശ്രീനാരായണ ഗുരുവിന്റെ മൂത്ത സഹോദരി കൊച്ചുവിന്റെ മകള്‍ ജാനകിയുടെയും ചെമ്പഴന്തി മേടയില്‍ വീട്ടില്‍ പരമേശ്വരന്റെയും ഏക മകനാണ് ജനാര്ദ്ദനന്.സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു.
ആര്‍മിയില്‍ നിന്ന് വിരമിച്ച ശേഷം സംസ്ഥാന പോലീസ് വകുപ്പിലും ദീര്‍ഘനാള്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1975 ല്‍ പോലീസ് ഡിപ്പാര്ട്ടുമെന്റില് നിന്നും വിരമിച്ച ശേഷം വര്‍ക്കല ശിവഗിരി മഠത്തില്‍ അഞ്ചുവര്‍ഷം മാനേജരായിരുന്നു. ഗുരുദേവ കൃതികളില്‍ പഠനം നടത്തുകയും ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനുമായിരുന്നു.
വിവിധ വിഷയങ്ങളെ അധികരിച്ച് ധാരാളം കവിതകളെഴുത്തിയിട്ടുണ്ട്. സമകാലീന വിഷയങ്ങളില്‍ ഒട്ടനവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റെതായി പ്രസിദ്ധികരിച്ചിട്ടുണ്ട്. ‘ജനാര്ദ്ദനന്’ എന്ന പേര് ഇട്ടത് ഗുരുദേവനായിരുന്നു.
ഭാര്യ പരേതയായ ലളിതാഭായി. മക്കള്‍:ജെ.രാജീവന്(യുഎഇ), എല്‍.ഷീല, ജെ.മോഹനന്(എഞ്ചിനീയര്‍,യുഎഇ), ജെ,ബാബു.(പരേതന്), ജെ.ഷാജി(യുഎഇ), ഡോ.പ്രകാശ്(കോസ്മോ പോളിറ്റന്‍ ഹോസ്പിറ്റല്‍).
മരുമക്കള്‍:ഷീജ രാജീവന്,സഞ്ജീവന്(റിട്ട.അണ്ടര്‍സെക്രട്ടറി,സെക്രട്ടറിയേറ്റ്),ജോസ്നമോഹന്(ഡയറക്ടര്‍,അറ്റ്ലാന്റിക് കമ്പനി,കോയമ്പത്തൂര്‍),സജ്ന ഷാജി(ഹോര്‍ട്ടി കല്ച്ചറല് ഡിപ്പാര്‍ട്ടുമെന്റെ), സ്മിത പ്രകാശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് സ്വവസതിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: