തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം യാദൃശ്ചികവും ഒറ്റപ്പെട്ടതുമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇപ്പോള്‍ പുറത്ത് വരുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും അദ്ദേഹം പറഞ്ഞു.
മണി മരിച്ച് 15 ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പോലീസിനായിട്ടില്ല. പല വ്യക്തികളും സംശയത്തിന്റെ നിഴലിലാണെന്നും കുമ്മനം പറഞ്ഞു. മണിയുടെ വസതിയായ മണികൂടാരത്തിലെത്തി ഭാര്യയേയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിയുടെ മരണത്തിന്റെ ഉത്തരവാദി എത്ര പ്രമുഖനായിരുന്നാലും സമഗ്ര അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണം. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
അതേസമയം, പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ ക്ലോര്‍ പൈറിഫോസിന്റെ അളവ് അറിയണമെന്ന് ഫോറന്‍സിക്ക് വിഭാഗത്തോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. മണിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി ഉണ്ണിരാജയുടെ നേതൃത്വത്തില്‍ ഉള്ള സംഘം പാഡിയില്‍ എത്തി അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പത്ത് പേരില്‍ നാല് പേരെ പോലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അരുണ്‍, വിപിന്‍, മുരുകന്, പട്ടര് ബിജു എന്നിവരെയാണ് വിശദമായ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: