അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി പുനരധിവാസം സര്‍ക്കാര്‍ കടലാസില്‍ ഒതുക്കി. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പെരുവഴി തന്നെ ശരണം. കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികളെയാണ് പുനരധിവാസം വാഗ്ദാനം നല്കി മുഖ്യമന്ത്രി കബളിപ്പിച്ചത്.
കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയിലാണ് ഉടന്‍ പുനരധിവാസം എന്ന വാഗ്ദാനം നല്‍കിയത്. തോട്ടപ്പള്ളി റവന്യൂ പുറമ്പോക്കില്‍ 21 കുടുംബങ്ങളെ ഉടന്‍ പുനരധിവസിപ്പിക്കുമെന്നും ബാക്കി കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തി നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. വീടും സ്ഥലവും നഷ്പ്പെട്ട 57 കുടുംബങ്ങള്‍ പുറക്കാട് പഞ്ചായത്തില്‍ മാത്രം ഉള്ളപ്പോഴാണ് 21 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചു എന്ന പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ ഈ പ്രഖ്യാപനവും നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. നിലവില്‍ പുറക്കാട് ഗവ. ഐടിഐ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിലാണ് പുനരധിവാസം വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ സ്ഥലം മുഴുവന്‍ അളക്കാതെ പ്ലോട്ടുകള്‍ മാത്രം തിരിച്ച് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നു.
ഇത്രനാളായിട്ടും 21 കുടുംബങ്ങളെപ്പോലും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വീടും സ്ഥലവും നഷ്ടപ്പെട്ട പുറക്കാട് കരിനിവികസന ഏജന്‍സിയില്‍ കഴിഞ്ഞുവരുന്ന ഏഴോളം കുടുംബങ്ങള്‍ മറ്റെവിടെയെങ്കിലും മാറി താമസിക്കുകയോ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കു മാറുകയോ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു.
പ്രദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരത്തില്‍ പുനരധിവാസം അട്ടിമറിക്കുന്നതിന് കൂട്ടുനില്‍ക്കുന്നത്.
അമ്പലപ്പുഴ ഗവ. കോളേജ് കെട്ടിടത്തില്‍ കഴിയുന്ന വികലാംഗ കുടുംബത്തിന്റെ മുറിയിലെ വൈദ്യുതി വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു. ഇപ്പോഴും ഈ കുടുംബത്തിനും പുനരധിവാസം നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: