ആത്മബോധോദയസംഘത്തിന്റെ നിഷ്കളങ്കമായ വിശ്വാസം, ഈശ്വരന് സ്വയംപ്രകാശമാകുന്നു. ആ സ്വയംപ്രകാശം മനുഷ്യര്‍ പൊതുവെ സ്വയം പ്രകാശിക്കണമെന്നും എങ്കില്‍ മാത്രമെ ഈ സ്വയമ്പായ ഈശ്വരാവസ്ഥ ആരിലും സ്വയം സ്ഥിതിചെയ്യുകയുള്ളുവെന്നും ഈ അവസ്ഥയെവച്ച് അനര്‍ത്ഥങ്ങളായ കലിയെ വധിക്കേണ്ടതാണെന്നും വധിക്കുക എന്നതു ജ്ഞാനസമ്പൂര്ണ്ണങ്ങളായ ഉപദേശങ്ങളെക്കൊണ്ടു അജ്ഞാന പരിപൂര്‍ണ്ണതയില്‍ നിന്നു മനുഷ്യാത്മാക്കളെ രൂപീകരിച്ച് ജ്ഞാനാന്ദക്കടലില് ആറാടിക്കുളിച്ചു ശുദ്ധമാകണം എന്നുമാണ്.
ഇതിനാണു ജ്ഞാനസ്നാനം എന്നു പറയുന്നത്. ഈ അവസ്ഥയിലാക്കിത്തീര്ക്കുന്നത് ഒരു മതിമറന്ന രൂപീകരണമാണ്. ഈ അവസ്ഥയിലെത്തിച്ച ആള് ആരായിരുന്നാലും ആ പരിശുദ്ധ അവസ്ഥയെയാണ് ആരും ഗുരുവായിട്ട് നിര്‍ണ്ണയിക്കുന്നത്. ഇതു മനുഷ്യലോകത്തില്‍ സമസ്തമായി വസിക്കുന്ന ബോധസ്വരൂപം തന്നെയാണ് ഇതിനാളായിട്ട് ആകുന്നത്. സമഭാവന ഇതിന്റെ സര്വ്വശക്തിയേയും സമ്പൂര്‍ണ്ണമായ സുഖത്തേയും വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: