ചെങ്ങന്നൂര്‍: അഞ്ച് രാപ്പകലുകളായി നടന്ന കേരള കലോത്സവ വേദിയ്ക്ക് തിരശ്ശീല വീണു. പൊളളുന്ന വേനല്‍ചൂടിനെ വകവയ്ക്കാതെ ഒന്‍പത് വേദികളിലായിരുന്നു മത്സരങ്ങള്‍ നടന്നത.് പ്രതിഭയായും തിലകമായും പൊന്‍തൂവല്‍ ചൂടാന്‍ വാശിയേറിയ പ്രകടനങ്ങളാണ് ഓരോ മത്സരാര്‍ത്ഥിയും കാഴ്ചവച്ചത്.
തങ്ങളുടെ കലാലയങ്ങളുടെ യശസ്സ് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള മത്സരങ്ങള്‍ വേദികളെ ആസ്വാദ്യകരമാക്കി. മുഴുവന്‍ മത്സര ഇനങ്ങളുടെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 167 പോയിന്റോടെ മാര്‍ ഇവാനിയോസ് ഒന്നാം സ്ഥാനത്തെത്തി. 158 പോയിന്റുമായി മാര്‍ ബസോലിയും, 66 പോയിന്റോടെ കാര്യവട്ടംയൂണിവേഴ്സിറ്റി കാമ്പസ് മൂന്നാം സ്ഥാവവും നേടി. സമാപനമ്മേളനം സിനിമ സംവിധായകന് ബ്ലസ്സി ഉദ്ഘാടനം ചെയ്തു.ചെയര്മാന് സജി ചെറിയാന് അദ്ധ്യക്ഷതവഹിച്ചു. സിനിമാ താരം അനൂപ് ചന്ദ്രന്, സംവിധായകന് എബ്രിഡ്ഷൈന്‍, കലാഭവന്‍ പ്രജോദ്, സിനിമാ താരങ്ങളായ തമ്പാനൂര്‍ സുരേഷ്, ബൈജു, അജ്മല്‍ ഹസ്സന്, കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: