ഗുവാഹതി: മുന്‍പ്രധാനമന്ത്രി മന്മോഹന് സിങിനെ ആസാമില്‍ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനാക്കാനൊരുങ്ങി കോണ്‍ഗ്രസ്. 1991 മുതല്‍ സ്ഥിരമായി രാജ്യസഭാ എംപിയാകുന്ന ധനകാര്യവിദഗ്ധനാണ് മന്‍മോഹന്‍സിങ്. 2013ല്‍ വീണ്ടും തെരഞ്ഞെടുക്കപെട്ട അദ്ദേഹത്തിന്റെ കാലാവധി 2019 വരെയാണ്. സിങ്ങിനെ ഒരര്‍ത്ഥത്തില്‍ ദത്തെടുത്ത സംസ്ഥാനമാണ് ആസാം.
അതിനാല്‍ തന്നെ സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഒപ്പം മന്മോഹന് സിങും മുഖ്യ പ്രചാരകനാണെന്ന് ആസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അന്ജാന് ദത്താ പറഞ്ഞു.
സിങ് പ്രചാരണത്തിനെത്തുന്ന തീയതിയോ സമയമോ തീരുമാനിച്ചിട്ടില്ല. 2014ല്‍ നടന്ന ലോക് സഭ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനാണ് സിങ് അവസാനമായി സംസ്ഥാനത്ത് എത്തിയത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസാഗര്‍ ജില്ലയില്‍ നടന്ന പ്രസംഗം അദ്ദേഹത്തിന്റെ യാത്രയയപ്പ് പ്രസംഗമായിരുന്നു.
മന്മോഹന് സിങിനൊപ്പം സോണിയയേയും രാഹുലിനേയും കൂടാതെ ഗുലാം നബി ആസാദും ദിഗ് വിജയ് സിങ്ങും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും ദത്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: