ബിജെപി ‘വര്‍ഗീയ പാര്‍ട്ടി’യാണല്ലോ? അതിനാല്‍ അവരെ വിട്ടുകളയാം. സിപിഎം വര്‍ഗീയ വിരുദ്ധ മതേതരത്വ പാര്‍ട്ടിയാകയാല്‍ അവര്‍ക്ക് ജാതി വോട്ടുകള്‍ വേണ്ടേ വേണ്ട. വോട്ടിനുവേണ്ടി അവര്‍ ജാതിസംഘടനകളെയോ മതമേലദ്ധ്യക്ഷന്മാരെയോ ഇനി ഒട്ടും സമീപിക്കുകയില്ല. അതിനാല്‍ അവരെയും വിട്ടുകളയാം!
ജനാധിപത്യ, മതേതരത്വ, വര്‍ഗീയ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് അസന്ദിഗ്ദ്ധം തെളിയിക്കുവാനുള്ള ഒരു സുവര്‍ണാവസരമാണ് ഈ വരുന്ന തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നിരന്തരം ക്രിസ്ത്യാനികളെ മാത്രം നിര്‍ത്തി ജയിപ്പിക്കുന്ന എറണാകുളം നിയോജകമണ്ഡലത്തില്‍ നിന്നാകട്ടെ തുടക്കം. എറണാകുളത്ത് കോണ്‍ഗ്രസുകാരനായ ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കണം. അതുപോലെ മറ്റു മണ്ഡലങ്ങളിലും അതതു മണ്ഡലങ്ങളിലെ ജാതി ഭൂരിപക്ഷം നോക്കാതെ കോണ്‍ഗ്രസുകാരായ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാറ്റി മാറ്റി നിര്‍ത്തി ജയിപ്പിക്കണം. കേരളാ കോണ്‍ഗ്രസുകളും ഇതു നടപ്പാക്കട്ടെ.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫിലെ പ്രധാന ഘടകക്ഷിയാണല്ലോ മുസ്ലിംലീഗ്. വളരെ പ്രധാനമായി ചിന്തിക്കേണ്ട മറ്റൊരു വിഷയം. മുസ്ലിംലീഗിന്റെ 20 എംഎല്‍എമാരില്‍ ഇരുപതും മുസ്ലിങ്ങളാണ്. മുസ്ലിംലീഗ് ജനാധിപത്യ മതേതരത്വ വര്‍ഗീയ വിരുദ്ധ പാര്‍ട്ടിയാണ് എന്ന് തെളിയിക്കുവാന്‍ അവരും പകുതിയില്‍ കൂടുതല്‍ ഹിന്ദു, ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പിക്കട്ടെ.
രാജഭരണത്തിലെ കുടുംബവാഴ്ച (മക്കള്‍ മരുമക്കള്‍-തായം) നയം ജനാധിപത്യത്തിന് ഭൂഷണമല്ല എന്നതിനാല്‍ അതും കോണ്‍ഗ്രസ് ഉപേക്ഷിക്കുമല്ലോ?
ഭാനുപ്രകാശ് പച്ചാളം, എറണാകുളം
അപഹാസിതനായ സാംസ്കാരിക മന്ത്രി
ഹൈക്കോടതി ജഡ്ജിക്കും കോടതിക്കുമെതിരെ ഫേസ്ബുക്കില്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ കേസിനു വിധേയനായ കേരളത്തിലെ സാംസ്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് കോടതിയില്‍ നിരുപാധിക മാപ്പപേക്ഷ നല്കി രക്ഷപ്പെട്ടു. സാംസ്കാരിക കേരളത്തിനാകെ അപമാനമുണ്ടായ ഈ സംഭവം ഒരു സാംസ്കാരിക മന്ത്രിയില്‍ നിന്നുണ്ടായതില്‍ കേരളത്തിലെ പ്രബുദ്ധ ജനത ലജ്ജിക്കുകയാണ്.
മനസ്സില്‍ തോന്നുന്നതെല്ലാം നാവിന്‍തുമ്പിലൂടെ വീണ്ടുവിചാരമില്ലാതെ വിളിച്ചുകൂവുന്നത് ഒരു മന്ത്രിക്കു ഭൂഷണമല്ല. അദ്ദേഹത്തിന്റെ സാംസ്കാരിക വകുപ്പ് അമ്പേ പരാജയമാണ്. യാതൊരു തത്വദീക്ഷയും മാനദണ്ഡവുമില്ലാതെയാണ് വിവിധ സാംസ്കാരിക സ്ഥാപനങ്ങളില്‍ അദ്ദേഹം വേണ്ടപ്പെട്ടവരെ ഭരണസമിതിയിലേക്കും സ്ഥാപനങ്ങളുടെ അമരക്കാരുമായൊക്കെ നിയമിച്ചത്.
അധികാര ദുര്‍വിനിയോഗവും ധൂര്ത്തുംകൊണ്ട് പലസ്ഥാപനങ്ങളും ഇന്ന് മരണാസന്ന നിലയിലാണ്. കുമാരനാശാന്റെ മക്കള്‍ സംഭാവന ചെയ്ത അദ്ദേഹത്തിന്റെ പര്‍ണശാലകള്‍ ഉള്‍പ്പെടുന്ന രണ്ടര ഏക്കര്‍ വിസ്തൃതിയില്‍ ജോസഫ് മുണ്ടശ്ശേരി തോന്നയ്ക്കലില്‍ സ്ഥാപിച്ച ആശാന് സ്മാരകത്തിന്റെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇതുപോലെ നിരവധി സാംസ്കാരിക സ്ഥാപനങ്ങള്‍ ഇന്നു കേരളത്തിലുണ്ട്.
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി, കഴക്കൂട്ടം
ബാലഗോകുലത്തിന്റെ ചരിത്രം പുസ്തകമാവുന്നു
നാലു പതിറ്റാണ്ടായി കേരളത്തിന്റെ സാംസ്കാരികഭൂമികയില്‍ പ്രവര്‍ത്തിക്കുന്ന ബാലഗോകുലത്തിന്റെ ചരിത്രം ഒരു പുസ്തകമാക്കുവാന്‍ ആഗ്രഹിക്കുന്നു.
ബാലഗോകുലത്തിന്റെ തുടക്കംമുതലുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കുലര്‍, നോട്ടീസ്, ലേഖനങ്ങള്‍, പത്രകട്ടിങ്ങുകള്‍ തുടങ്ങി ചരിത്രരചനക്ക് ആവശ്യമായ ഏതു രേഖകളാണോ വായനക്കാരുടെ, ബാലഗോകുലം മുന്‍കാല പ്രവര്‍ത്തകരുടെ, അഭ്യുദയകാംക്ഷികളുടെ, പത്രപ്രവര്‍ത്തകരുടെ കൈവശമുള്ളത്, അവയെല്ലാം ഡോ. മഹേഷ് 33/6424 എ, ചെറുവക്കാട്, ചേവായൂര്‍, കോഴിക്കോട്-17, [email protected], 9447078995 എന്നീ വിലാസത്തില്‍ ഏപ്രില്‍ 10നകം അയച്ചുതരണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. രേഖകള്‍ തിരിച്ചുവേണ്ടവര് അക്കാര്യവും സൂചിപ്പിക്കുമല്ലോ.
കെ.പി. ബാബുരാജ്, സംസ്ഥാന
അധ്യക്ഷന്‍, ബാലഗോകുലം,
ഫോണ്‍: 9447229567
പ്രതികരിക്കാൻ ഇവിടെ എഴുതുക: