ഇരിട്ടി: ആര്‍എസ്എസ് പായം മമ്ധല് കാര്യവാഹ് ഗിരീഷ് കൈതേരിക്ക് നേരെ നടന്ന അക്രമത്തില്‍ ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യകാരി പ്രതിഷേധിച്ചു. പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താനുളള സിപിഎം നീക്കത്തിന്റെ ഭാഗമാണ് ഗിരീഷിന് നേരെയുളള അക്രമം. വായനശാലകള്‍ പാര്‍ട്ടി ഓഫീസാക്കി മാറ്റുകയും അവിടെ നടക്കുന്ന പരിപാടികള്‍ കേള്‍ക്കുന്നതില്‍ പോലും അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്ന സിപിഎം സമീപനം നാടിന്റെ സമാധാനം തകര്‍ക്കാനെ ഉപകരിക്കൂ. അക്രമം നടത്തിയ ശേഷം നുണപ്രചരണം നടത്തുന്ന സിപിഎമ്മിന്റെ സമീപനത്തെ തിരിച്ചറിയണമെന്നും താലൂക്ക് കാര്യകാരി അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ പോലീസ് മുന്‍കയ്യെടുക്കണമെന്നും കാര്യകാരി ആവശ്യപ്പെട്ടു. താലൂക്ക് കാര്യവാഹ് പി.പി.ഷാജി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: