ടെഹ്റാന്: ഇറാനിലുണ്ടായ ഭൂചലനത്തില്‍ നൂറോളം പേര്‍ക്കു പരുക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടില്ല. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു.
റിക്റ്റര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കു കിഴക്കന്‍ ഇറാനിലെ നെയ്ഷാബര്‍ പ്രവിശ്യയിലാണ് ചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തെത്തുടര്‍ന്നു 36 തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനം ഏഴു മിനിറ്റ് നീണ്ടുനിന്നു. കെട്ടിടങ്ങള്‍ക്കു വിള്ളല്‍ വീഴുകയും ജനാലകള്‍ തകരുകയും ചെയ്തു.
2003ലെ ഭൂചലനത്തില്‍ 31,000 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: