മുണ്ടക്കയം: കഞ്ചാവു വില്‍പ്പന നടത്തിയകേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ആള് തൊട്ടടുത്ത ദിവസം വീണ്ടും കഞ്ചാവുമായി പിടിയില്‍. എരുമേലി മഠത്തില്‍ മൂര്‍ഖന്‍ ജോയി എന്നി വിളിക്കുന്ന ജോയി (47)യെയാണ് മുണ്ടക്കയം ടൗംണില് നിന്നും 400ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. തമിഴ്നാട് കമ്പത്തു നിന്നും എരുമേലിയില്‍ ചില്ലറ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മുണ്ടക്കയത്ത് എക്സൈസ് സംഘം പിടികൂടിയത്. തെരഞ്ഞെടുപ്പു കാലമായതിനാല്‍ സ്വകാര്യ ബസ്സുകളില്‍ കഞ്ചാവു കടത്തുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു.ബസ്റ്റാന്‍ഡിലെത്തിയ ഇയാളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്.നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായജോയികഴിഞ്ഞയാഴ്ച എരുമേലിയില്കഞ്ചാവു കടത്തിയകേസില്‍ എക്സൈസ് പിടികൂടിജയിലിലായിരുന്നു. വെളളിയാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. തൊട്ടു പിന്നാലെ വീണ്ടും കഞ്ചാവുമായി ശനിയാഴ്ച മുണ്ടക്കയത്ത് എത്തുകയായിരുന്നു.മുമ്പ് കുത്തുകേസില്‍ പ്രതിയായിട്ടുളള ഇയാള്‍ 7 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്.രാജേഷ്,അസി.ഇന്‍സ്പെക്ടര്‍ കെ.പി.മുഹമ്മദ് ഹനീഫ,പിജി.എബ്രഹാം, സി.ഇ.ഒമാരായ അരുണ്‍കുമാര്‍, രതിഷ്,,അജിമോന്, അഷറഫ്,സമീര്‍,കെ.സി.സുരേന്ദ്രന് നജീബ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: