പേട്ട: ഭകതിയുടെ നിര്‍വൃതിയില്‍ ലക്ഷക്കണക്കിന് സ്ത്രീ ഭക്തര്‍ ഇന്ന് കരിക്കകത്തമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കും. രാവിലെ 10.15 ന് ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന് അനുജന് നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി കണ്ണന് പോറ്റിയുടെയും മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമുറ്റത്ത് തയ്യാറാക്കുന്ന പണ്ടാരയടുപ്പില്‍ അഗ്നി പകരും. ഉച്ചയ്ക്ക് 2.15 ന് ദേവിയുടെ ഉടവാള് ആചാരാനുഷ്ഠാനങ്ങളോടെ പൊങ്കാല കളത്തിലെത്തിച്ചശേഷമാണ് തര്‍പ്പണം നടത്തുന്നത്. രാത്രി 7 ന് ഭഗവതി സേവയും, 7.45 ന് പുഷ്പാഭിഷേകവും നടക്കും. അത്താഴ പൂജയ്ക്കുശേഷം ഉടവാള് ഗുരുസി കളത്തിലെത്തിച്ച് ഗുരുസിയോടുകൂടി ഉത്സവത്തിന് സമാപനം കുറിക്കും. ഇന്നലെ രാവിലെ പതിവ് പൂജകള്‍ക്കുശേഷം 9 ഓടെ തങ്കരഥത്തില്‍ ദേവിയെ പുറത്തെഴുന്നെള്ളിച്ചു. ക്ഷേത്രത്തിന്റെ ചുറ്റുപ്രദേശങ്ങള്‍ സഞ്ചരിച്ച ദേവീ വിഗ്രഹം രാത്രിയോടെ ചാക്ക റെയില്‍വേ പാലത്തിന് സമീപമെത്തി തെയ്യം മയൂരക്കാവടി തുടങ്ങിയ നാടന്‍ കലാശീലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: