കൊച്ചി: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം അക്രമത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് താലൂക്ക് പ്രചാരകന് അമലിനെ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ 23 ന്കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ സമീപകാലത്തായി അക്രമരാഷ്ട്രീയം ശക്തിപ്പെടുകയാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം അമിത്ഷായുമായി ചര്‍ച്ചനടത്തുമെന്നും കുമ്മനം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണ്. ബിഡിജെഎസുമായി ഇന്ന് ചര്‍ച്ച നടക്കും. ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം ബിജെപി സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അന്തിമരൂപം നല്‍കും. 23 ന് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം തിരുവനന്തപുരത്ത് ചേരും.
എല്‍ഡിഎഫിനോടും യുഡിഎഫിനോടും കിടപിടിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് എന്‍ഡിഎ വിപുലമായതായും കുമ്മനം പറഞ്ഞു. കേരള കോണ്‍ഗ്രസ് സെക്കുലറിലെ ടി.എസ്. ജോണ്‍, ജെഎസ്എസിലെ രാജന്‍ബാബു തുടങ്ങിയവര്‍ എന്‍ഡിഎയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിനും അഴിമതിഭരണത്തിനും എതിരെ ബിജെപി ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: