തൃശൂര്‍: നടന് കലാഭവന്‍ മണി മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത മാനസിക സമ്മര്ദമനുഭവിച്ചിരുന്നുവെന്ന് മൊഴി. മാനസിക സമ്മര്‍ദവും കടുത്ത നിരാശയും മൂലം മണി ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്ന് മണിയുടെ സഹായികളായിരുന്ന അരുണ്‍, വിപിന്‍, മുരുകന് എന്നിവരാണ് മൊഴി നല്‍കിയത്.
കരള്‍ രോഗമാണ് മണിയെ സമ്മര്‍ദത്തിലാക്കിയത്. തങ്ങളോട് വേറെ ജോലി അന്വേഷിച്ചുകൊള്ളാനും മണി പറഞ്ഞിരുന്നതായും ഇവര്‍ പോലീസിന് മൊഴി നല്കി. മണി ആശുപത്രിയിലായിരുന്നപ്പോള്‍ സഹായികളായ അരുണ്‍, വിപിന്‍, മുരുകന് എന്നിവര്‍ ഔട്ട്ഹൗസായ പാടി കഴുകി വൃത്തിയാക്കിയിരുന്നു. ഇത് തെളിവുകള്‍ നശിപ്പിക്കാനായിരുന്നുവെന്ന് മണിയുടെ സഹോദരന് രാമകൃഷ്ണന് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സാധാരണഗതിയില്‍ ഏതെങ്കിലും വിഷാംശം ശരീരത്തില്‍ കലര്‍ന്നാല്‍ ഗന്ധമുണ്ടാകും. വായില്‍ നിന്നും നുരയും പതയും വരാനും സാധ്യതയുണ്ട്. എന്നാല്‍ മണിയുടെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ടു തന്നെ മണിയുടെ ആന്തരികാവയവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: