ന്യൂദല്‍ഹി: ജനപ്രീയ മൈക്രോബ്ലോഗിംഗ് സൈറ്റ് ട്വിറ്ററിന് ഇന്ന് പത്താം പിറന്നാള്‍. 2006 മാര്‍ച്ച് 21ന് അമേരിക്കന്‍ സ്വദേശികളായ ജാക്ക് ഡോഴ്സിയും, ഇവാന് വില്യംസുമാണ് ട്വിറ്റര്‍ എന്ന ആശയത്തിന് രൂപം കൊടുത്തത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ട്വിറ്റര്‍ സാക്ഷ്യം വഹിച്ചത് നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കാണ്. ലോകത്ത് ഏറ്റവുമധികം സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്ന ട്വിറ്റര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ അനവധിയാണ്.
ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഒരു വ്യക്തിയുടെ ജനപ്രിയതയുടെ അളവുകോലായി മാറി. പ്രമുഖരുടെ ചില നിര്‍ണായക തിരുമാനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചതോടെ വാര്‍ത്തകളിലെ അവിഭാജ്യ ഘടകമായി ട്വിറ്റര്‍.
സംഗീത ലോകത്തെ പ്രശസ്തരായ കാറ്റി പെറിക്കും ജസ്റ്റീന്‍ ബീബറിനുമാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉളളത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും പ്രധാനമന്ത്രി നരേന്ദ്ര
മോദിയുമാണ് ഭാരതത്തില്‍ ഏറ്റവും മുന്നില്‍. ഗുജറാത്ത് കലാപത്തിന്റെ കറുത്ത പ്രതിച്ഛായയില്‍ നിന്നും നരേന്ദ്രമോദിയെ ജനപ്രീയ നേതാവായി ഉയര്‍ത്തിയതില്‍ ട്വിറ്റര്‍ വഹിച്ച പങ്ക് ചെറുതല്ല.
2008 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പായിരുന്നു ട്വിറ്ററിന്റെ വഴിത്തിരിവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബറാക് ഒബാമ ഉപയോഗിച്ചതോടെ ലോകം ട്വിറ്ററിന്റെ പിന്നാലെയായി. ഒബാമയെ ഫോളോ ചെയ്തവര്‍ ട്വിറ്ററിന്റെ ഒപ്പം കൂടിയതോടെ വളര്‍ച്ച അതിവേഗമായിരുന്നു. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പോലും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. വ്യക്തിയുടെ അനുവാദം കൂടാതെ പിന്തുടരാമെന്ന വലിയ നേട്ടമായിരുന്നു ട്വിറ്ററിനെ മറ്റ് സോഷ്യല്‍ മീഡിയയില്‍ നിന്നും വേര്‍തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: