കോഴിക്കോട്: ചെറുവറ്റയിലെയും പരിസര പ്രദേശങ്ങളിലെയും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വായനയുടെ വിശാലമായ ലോകം തുറന്നിട്ട് സേവാഭാരതി ബാലികാസദനത്തിലെ വി.ആര്. നായനാര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു. ബാലികാസദനത്തിലെ അന്തേവാസികള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ലൈബ്രറിയുടെ പ്രയോജനം ലഭിക്കും. സ്ത്രീകളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പ്രധാന ചിത്രങ്ങള്‍, 2500ഓളം പുസ്തകങ്ങള്‍ എന്നിവയെല്ലാം ലൈബ്രറിയിലുണ്ട്.
ഇന്നലെ വൈകീട്ട് ബാലികാസദനത്തിന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നടന് ദേവന് ബാലികാസദനത്തിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് ദേവന് ഉദ്ഘാടനപ്രസംഗം ആരംഭിച്ചത്. സേവാഭാരതി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലികാസദനം പ്രസിഡന്റ് ടി. സുബ്രഹ്മണ്യന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അമ്മിണിഅമ്മയെ പി.വി. ഹേമലത ചന്ദ്രന് പൊന്നാടയണയിച്ച് ആദരിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, വി.ആര്. നായനാര്‍ അനുസ്മരണപ്രഭാഷണം നടത്തി. സേവാഭാരതി ജില്ലാപ്രസിഡന്റ് ഡോ. പി. രാമകൃഷ്ണന് ദേവന് ഉപഹാരം സമ്മാനിച്ചു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അപ്പുക്കുട്ടന് മാസ്റ്റര്‍, ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര് മഹിപാല്‍, എല്‍ഐസി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പി.രാധാകൃഷ്ണന്, ആര്‍ട്ടിസ്റ്റ് മദനന്, വി.ആര്. നായനാര്‍ സ്മാരകസമിതി സെക്രട്ടറി സുകുമാര്‍ കൂടാളി, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഷാജകുമാര്‍, ടി.വി. പ്രബിതകുമാര്, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാലികാസദനം സെക്രട്ടറി സി.ഗംഗാധരന് സ്വാഗതവും സേവാഭാരതി സെക്രട്ടരി വി. ദയാനന്ദന് നന്ദിയും പറഞ്ഞു. ശ്രീലതയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. താമരക്കാട് കൃഷ്ണന് നമ്പൂതിരിയും സംഘവും അവതരിപ്പിച്ച സംഗീതസപര്യയൂം അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: