കോഴിക്കോട്: സനാതന സംസ്കൃതിയുടെ ദീപം കെടാതെ കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു വി.ആര്. നായനാര്‍ എന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു അഭിപ്രായപ്പെട്ടു. ചെറുവറ്റ സേവാഭാരതി ബാലികാസദനത്തിലെ വി.ആര്. നായനാര്‍ സ്മാരക ലൈബ്രറി ഉദ്ഘാടനചടങ്ങില്‍ വി.ആര്. നായനാര്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനുഷികമൂല്യങ്ങളുടെ പ്രതിനിധിയായിരുന്നു വി.ആര്.നായനാര്‍. എന്നാല്‍ ഇദ്ദേഹത്തെ തിരസ്ക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. സ്വാര്ത്ഥികളെ നെഞ്ചേറ്റുകയും പരാര്ത്ഥികളെ മറക്കുകയുമാണ് നാമിന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ആരാണ് പൂജ്യരെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. നിശബ്ദമായി സൂഹത്തെ സേവിക്കുന്നവരെ ആരും കാണുന്നില്ല. അവര്‍ പ്രചരണത്തിനോ പേരിനോ വേണ്ടിയല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, അവരെ മനസ്സിലാക്കാന്‍ കഴിയുന്നില്ല.
നിശബ്ദമായി മാനവസേവ ചെയ്യുന്നവരെ തിരിച്ചറിയാന്‍ കാലങ്ങള്‍ വേണ്ടിവരും. വി.ആര്. നായനാര്‍ ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങള്‍ തമസ്ക്കരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ സത്യത്തെ ഒരിക്കലും തമസ്ക്കരിക്കാന്‍ കഴിയില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട വി.ആര്. നായനാരുടെ പേരിലുള്ള ലൈബ്രറി.
സര്‍വലോകത്തിനും സുഖമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ച സംസ്കാരമാണ് നമ്മുടേത്. ഇതിനായി പ്രവര്‍ത്തിച്ചവരാണ് നമ്മുടെ പൂര്‍വ്വികര്‍. അവരുടെ പ്രാര്‍ത്ഥനകള്‍ അതിനുവേണ്ടിയായിരുന്നു. ആര്‍എസ്എസ് സ്ഥാപകനായ ഡോക് ടര്ജിയും വി.ആര്.നായനാരുമെല്ലാം പ്രവര്‍ത്തിച്ചത് സമൂഹത്തിന് വേണ്ടിയായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായിരുന്നു. പേരും പ്രശസ്തിയും ആഗ്രഹിച്ചായിരുന്നില്ല അവരുടെ പ്രവര്‍ത്തനങ്ങളെന്നും ഡോ.എന്‍.ആര്. മധു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: