തിരുവനന്തപുരം: ഭൂമിവിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ തുറന്ന പോരിനൊരുങ്ങി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്താണ് വിഎം സുധീരന് പുറത്തുവിട്ടിരിക്കുന്നത്.
തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ്, സര്‍ക്കാരിനെതിരെയുള്ള തന്റെ കത്ത് വിഎം സുധീരന് പുറത്തുവിട്ടത്. പീരുമേട്ടിലെ 1303 ഏക്കറോളം വരുന്ന ഹോപ്പ് എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തിലാണ് സുധീരന്റെ കത്ത്. ഹോപ്പ് എസ്റ്റേറ്റിനനുകൂലമായി മന്ത്രിസഭ തീരുമാനമെടുത്തുവെന്നും കത്തില്‍ സുധീരന് പറയുന്നു. എസ്റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും, ആ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരെന്നും കത്തില്‍ സുധീരന് ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: