ഡെഹ്റാഡൂണ്‍: നിലംപതിക്കാറായ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിടിച്ചു നിര്‍ത്താന്‍ നേതാക്കളുടെ ശ്രമം. അതിന്റെ ഭാഗമായി വിമത വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകനുമായ സകേത് ബഹുഗുണയെ കോണ്‍ഗ്രസ് പുറത്താക്കി.
സാകേതിനെ ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്.കൃഷിമന്ത്രി ഹരാക് സിംഗിന്റെ അനുയായികളായ ആറു പേരെ പുറത്താക്കാന്‍ സര്‍ക്കാര്‍ പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സിംഗിനെ പുറത്താക്കിക്കഴിഞ്ഞു.
പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇനി പിന്നോട്ടില്ല. വിമതരില്‍ പ്രമുഖനായ ഉമേഷ് ശര്‍മ്മ പറഞ്ഞു. ബിജെപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് വിമത നീക്കം.അതിനിടെ ബിജെപി അംഗങ്ങളും ഒന്‍പത് കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന് രാഷ്ട്രപതിയെ കണ്ട് ഹരീഷ് റാവത്ത് സര്‍ക്കാരിനെ പുറത്താക്കാന്‍ ആവശ്യപ്പെടും.
അതിനിടെ മാര്‍ച്ച് 28ന് അവിശ്വാസ പ്രമേയത്തിന്മേല് വോട്ടെുപ്പ് നടക്കുകയാണ്. സര്‍ക്കാര്‍ വീഴുമെന്നാണ് ഇപ്പോഴുള്ള സൂചന. ബിജെപി എംഎല്‍എമാരും ഒന്‍പത് കോണ്‍ഗ്രസ് വിമതരും ഇപ്പോള്‍ ദല്‍ഹിയിലുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടി രാംനഗറിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ പേര് കൂറു മാറുന്നതു തടയാനാണിതെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: