ആലപ്പുഴ: തെരഞ്ഞെടുപ്പു കോലാഹലങ്ങള്‍ക്കിടയില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമാഫിയ നിയമം ലംഘിച്ച് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. റവന്യൂവകുപ്പ് മൗനം പാലിക്കുന്നതില്‍ ദുരൂഹത. വര്‍ഷങ്ങളായി തരിശുകിടക്കുന്നതും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമായ ഭൂമിയാണ് ഗ്രാവല്‍ അടിച്ച് നികത്തുന്നത്.
രാത്രികാലങ്ങളിലും പുലര്‍ച്ചെയും അവധിദിവസങ്ങളിലുമാണ് നികത്തല്‍ ഏറെയും നടക്കുന്നത്. ഇരവുകാട് വാര്‍ഡില്‍ തണ്ണീര്‍ത്തടം നികത്തുന്നതിന് നേതൃത്വം നല്‍കുന്നത് പ്രമുഖ ഡിവൈഎഫ്ഐ നേതാക്കളാണ്. ഭൂമി നികത്തി നല്‍കുന്നതിന് ഉടമയില്‍ നിന്ന് വന്‍തുക വാങ്ങിയാണ് ഇവര്‍ ഗ്രാവലിറക്കുന്നത്. പാര്‍ട്ടി സ്വാധീനമുള്ളതിനാല്‍ പരിസരവാസികളോ മറ്റു സാമൂഹ്യ സംഘടനകളോ എതിര്‍പ്പുമായി രംഗത്തെത്താറില്ല.
ഇതാണ് ഇക്കൂട്ടര്‍ക്ക് തുണയാകുന്നത്. നേരത്തെ ഡിവൈഎഫ്ഐ നേതാക്കള്‍ നിലം നികത്തലിന് നേതൃത്വം നല്‍കുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മീഷന് ആരോപണത്തില്‍ കഴമ്പുള്ളതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ എരിയയിലെ ഒരു നേതാവിനെതിരെ നടപടിയെടുത്തെങ്കിലും അടുത്തകാലത്തായി സംഘടനയില്‍ സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.
തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ചിലര്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: