ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ അന്വേഷണം വഴിമുട്ടി. 20 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് പ്രഥമിക കണ്ടെത്തല്‍.അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് ആക്ഷേപം.
ബാങ്കിലെ തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുപക്ഷം. കേരളത്തെ കുലുക്കിയ ബാര്‍ കോഴയെ പോലും കടത്തിയ തട്ടിപ്പു നടന്നിട്ടും നടപടികളുണ്ടാകാത്തത് നീയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നാണ് അവരുടെ വാദം.
തട്ടിപ്പില്‍ സഹകരണ വകുപ്പും, പോലീസും നടത്തുന്ന അന്വേഷണം അഞ്ചുമാസം പിന്നിടുമ്പോഴും എങ്ങുമെത്താത്തത് ദുരൂഹതകള്ക്കിയയാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിക്കുന്നതാണ് ബാങ്ക്.
സഹകരണ വകുപ്പു നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് തട്ടിപ്പുകള്‍ നടന്നതായി തെളിഞ്ഞത്. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് തട്ടിപ്പില്‍ പ്രഥമ വിവര റിപ്പോര്‍ട്ടു തയ്യാറാക്കി കേസെടുത്തത്. ബാങ്കിലെ സെക്രട്ടറിയടക്കം അഞ്ചു ജീവനക്കാരെ സംഭവുമായി ബന്ധപെട്ട് ബാങ്കില്‍ നിന്നും സസ്പെന്‍ഡുചെയ്തിരുന്നു.
സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച് സഹകരണ ബാങ്ക് തട്ടിപ്പാണ് പട്ടണക്കാട് അരങ്ങേറിയത്. എന്നാല്‍ അഞ്ചുമാസം പിന്നിടുമ്പോഴും ഇതില്‍ നടപടികളൊന്നും ഉണ്ടാകാത്തത് ഭരണതലത്തില്‍ നിന്നുള്ള ഇടപെടലുകള്‍ കൊണ്ടാണെന്നാണു വിമര്‍ശനം.നവംമ്പറില്‍ രണ്ടുമാസ കാലയളവില്‍ ആരംഭിച്ച സഹകരണ വകുപ്പിന്റെ അന്വേഷണം അഞ്ചുമാസം പിന്നിടുമ്പോഴും പൂര്‍ണ്ണമായിട്ടില്ല.
അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു നല്‍കേണ്ട സമയം കഴിഞ്ഞിട്ടും ഇതുണ്ടാകാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നിരവധിപേരെ ചോദ്യചെയ്തതായി പോലീസ് പറയുമ്പോഴും പ്രതികളെന്ന് ആരോപണമുയര്ന്നിരിക്കുന്നവരെ പിടികൂടാനായിട്ടില്ല. പല ഉന്നതരുടെയും പേരു പുറത്തുവരുമെന്നതിനാലാണ് അറസ്റ്റു നടക്കാത്തതെന്നും വിമര്‍ശനമുയരുന്നുണ്ട്.
ഭരണ സമിതിയിലെ ഭിന്നതകളെ തുടര്‍ന്ന് ബാങ്ക് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: