മറയൂര്‍:അതിര്‍ത്തി വനമേഖലയായ മറയൂര്‍-മാങ്കുളം-ചിന്നാര്‍ വന മേഖലകളില്‍ പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്തറെയ്ഡ് നടത്തി. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്ഡന്,കോതമംഗലം ഡിഎഫ്ഒ എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് ഇടമലക്കുടി മറയൂര്‍ റെയിഞ്ചിലെ പോത്തടിമല, കാന്തല്ലൂര്‍ റെയിഞ്ചിലെ വത്സപെട്ടി,ചന്ദ്രമണ്ഡലംഎന്നിവടങ്ങളില് സംയുക്ത പരിശോധന നടത്തിയത്. വന മേഖലയിലെ കഞ്ചാവ് – ചന്ദന മാഫിയയുടെയുംമാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കുന്നതിനും വേണ്ടിയാണ് റെയ്ഡ് നടത്തിയയ്ത്. ആദിവാസികോളനികളിലെ മൂപ്പന്മാരുംകോളാനിനിവാസികളുമായിആശയവിനിമയം നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ മൂന്നാര്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ മൂന്ന്പോലീസ് ഉദ്യോഗസ്ഥരും വിവിധ റെയിഞ്ചിലെ ഉദ്യോഗസ്ഥരും ഉള്‍പെടെ 23 പേരാണ് പരിശോധനയില്‍ പങ്കെടുത്തത് നിലവില്പശ്ചിമഘട്ടത്തിലെ ചിന്നാര്‍ മറയൂര്‍ മാങ്കുളം വനമേഖലകളില്കഞ്ചാവ് മാവോയിസ്റ്റ് സാന്നിധ്യം നിലവില്‍ ഇല്ലെന്ന്പരിശോധനയില് പങ്കെടുത്ത് ഫ്ളൈയിംഗ് സ്ക്വോഡ് റെയിഞ്ച് ഓഫീസര്‍പി.പി അനില്‍ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: