മോസ്കോ: ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇരട്ടി വര്‍ദ്ധന. 2010 ല്‍ 50,000 പേരുടെ പട്ടികയാണ് ഇന്റര്‍പോള്‍ തയാറാക്കിയത്. 2011 ല്‍ 75,000 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്റര്‍പോള്‍ ചീഫ് റോണാള്‍ഡ് നോബിള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
26,000 പേര്‍ക്കെതിരേ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 49,000 പേര് തുടര്‍ പട്ടികയിലും ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം റെഡ് നോട്ടീസ് വിഭാഗത്തില്‍ 10,000 വും തുടര്‍ പട്ടികയില്‍ 15,000 വും മാത്രമായിരുന്നു. പതിനൊന്നു വര്‍ഷത്തിനിടെ പിടികിട്ടാപ്പുള്ളികളുടെ എണ്ണത്തില്‍ ആറു മടങ്ങു വര്‍ദ്ധന രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് വര്‍ഷം മുമ്പുവരെ 95 ശതമാനം കുറ്റവാകളെക്കുറിച്ചും രഹസ്യപട്ടികയാണ് പുറത്തിറക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതില്‍ അമ്പത് ശതമാനം പേരെക്കുറിച്ചെങ്കിലുമുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താറുണ്ടെന്നും ഇന്റര്‍പോള്‍ മേധാവി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: