ന്യൂദല്‍ഹി: ഇറാനെതിരെ 24ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ഛേത്രിയെ ഒഴിവാക്കി. ബെംഗളൂരു എഫ്സിയുടെ താരമായ സുനില്‍ഛേത്രിക്ക് ഐ ലീഗ് മത്സരത്തിനിടെയേറ്റ പരിക്കാണ് തിരിച്ചടിയായത്. കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
22 അംഗ ടീമിശനയാണ് പ്രഖ്യാപിച്ചത്.നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായ ധന്പാല് സിങ്, റോബിന്‍സിങ് എന്നിവര്‍ക്കുപുറമെ ഛേത്രിക്ക് കൂടി പരിക്കേറ്റത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഇവര്‍ക്ക് പുറമെ ടി.പി. രഹനേഷ്, റിനോ ആന്റോ, ആല്വിന് ജോര്‍ജ്, മാല്സോംസ്വാല, മുഹമ്മദ് റഫീഖ് എന്നിവരെയും ഇറാനെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമില്‍ ഒരൊറ്റ മലയാളി താരങ്ങളും ഇടംപിടിച്ചിട്ടില്ല.
ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഡിയില്‍ ഏറ്റവും അവസാനക്കാരാണ് ഇന്ത്യ. ആറ് കളികളില്‍ അഞ്ചും തോറ്റ ഇന്ത്യക്ക് ആകെ നേടാനായത് ഒരു ജയം മാത്രം. ഹോം മാച്ചില്‍ ഗുവാമിനെതിരെയായിരുന്നു ഇത്. ഇറാനെതിരായ ഹോം മാച്ചില്‍ ഇന്ത്യ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇറാനെതിരായ എവേ മത്സരം കഴിഞ്ഞാല്‍ തുര്ക്ക്മെനിസ്ഥാനെതിരായ കൊച്ചിയിലെ ഹോം മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. മാര്‍ച്ച് 29നാണ് മത്സരം. ആറു കളികളില്‍ നിന്ന് 14 പോയിന്റുള്ള ഇറാനാണ് ഗ്രൂപ്പില്‍ ഒന്നാമത്.
ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: സുബ്രത പോള്‍, ഗുര്‍പ്രീത്സിങ് സന്ധു, കരണ്ജിത്ത്സിങ്. പ്രതിരോധം: ഐബോര്‍ലാങ് ഖോങ്ജി, അഗസ്റ്റിന് ഫെര്‍ണാണ്ടസ്, അര്‍ണബ് മൊണ്ഡല്‍, പ്രിതം കോട്ടല്‍, സന്ദേശ് ജിംഗന്, നാരായണ്‍ദാസ്, ലാല്ച്വാന്മാവിയ. മധ്യനിര: പ്രണോയ് ഹാല്‍ദര്‍, ബികാഷ് ജൈറു, കാവിന് ലോബോ, റോവ്ലിന്‍ ബോര്‍ഗസ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ഹര്മന്ജോത്സിങ് ഖാബ്ര, ഉദാന്തസിങ്, വിനീത്റായി, സെയ്ത്യസെന്സിങ്. സ്െ്രെടക്കര്‍മാര്‍: ജെജെ ലാല്‍പെഖുല, സുമീത് പാസ്സി, ഹാലിചരണ്‍ നര്‍സാരി.
ദ്യോക്കോവിച്ചിന് കിരീടം; സെറീനക്ക് കാലിടറി
ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും വനിതാ വിഭാഗത്തില്‍ 13-ാം സീഡ് ബലാറസിന്റെ വിക്ടോറിയ അസാരങ്കയും കിരീടം ചൂടി. പുരുഷ വിഭാഗത്തില്‍ കനേഡിയന്‍ താരവും 12-ാം സീഡുമായ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോ കിരീടം നിലനിര്‍ത്തിയത്. സ്കോര്‍: 6-2, 6-0. അഞ്ചാം തവണയാണ് ദ്യോക്കോവിച്ച് ഇന്ത്യന്‍ വെല്‍സില്‍ കിരീടം നേടുന്നത്. കരിയറിലെ 27-ാം എടിപി കിരീടമാണ് ദ്യോക്കോ സ്വന്തമാക്കിയത്. 2008, 2011, 2014, 2015 വര്‍ഷങ്ങളിലാണ് ദ്യോക്കോ ഇവിടെ ചാമ്പ്യനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: