പാനൂര്‍: പി.ജയരാജന് ജയിലിലായതോടെ ഒ.കെ.വാസുവിന്റെ നിയമസഭാ സീറ്റുമോഹം പൊലിഞ്ഞു. ബിജെപി പുറത്താക്കി സിപിഎമ്മില്‍ ചേര്‍ന്ന കര്‍ഷകസംഘം ജില്ലാവൈസ് പ്രസിഡണ്ട് ഒ.കെ.വാസുവിന്റെ നിയയസഭാ സീറ്റു മോഹത്തിന് തിരിച്ചടി നേരിട്ടത് കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന് ജയിലിലായതോടെ. തദ്ദേശതെരഞ്ഞെടുപ്പില്‍ എ.അശോകനു സീറ്റു നല്കി കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ടാക്കിയിരുന്നു. മുതിര്‍ന്ന നേതാവായ ഒ.കെ.വാസുവിനു നിയമസഭാസീറ്റ് വാഗ്ദാനം ചെയ്തായിരുന്നു അശോകനെ ബ്ലോക്കില്‍ മത്സരിപ്പിച്ചത്. ജില്ലാപഞ്ചായത്തംഗമാക്കാന് സിപിഎം ശ്രമിച്ചെങ്കിലും പ്രസിഡണ്ട് സ്ഥാനം വേണമെന്ന ആവശ്യമാണ് ഒ.കെ.വാസു ഉയര്‍ത്തിയത്. ഇതോടെയാണ് അശോകനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. ആ ഘട്ടത്തില്‍ പി.ജയരാജന് ജില്ലയിലെ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ നിയമസഭാസീറ്റു നല്‍കുമെന്ന് ഒ.കെ.സുവിനു ഉറപ്പു നല്കിയിരുന്നുവത്രേ. എന്നാല്‍ കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന് പ്രതിയായതോടെ ഒ.കെ.വാസുവിനു തന്റെ മോഹം കുഴിച്ചുമൂടേണ്ട അവസ്ഥ വന്നു. പി.ജയരാജന്റെ സംരക്ഷണയില്‍ കഴിഞ്ഞു വന്ന ഒ.കെ.വാസു, എ.അശോകന് എന്നിവര്‍ക്ക് ജയരാജന്റെ ജയില്‍വാസം ഏറെ തലവേദനയായി മാറിയിട്ടുണ്ട്. സീറ്റു നല്‍കാത്തതിലുള്ള പ്രതിഷേധം പാനൂര്‍ ഏരിയാ കമ്മറ്റിയില്‍ ഒ.കെ.സു അറിയിച്ചിട്ടുണ്ട്. 26ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നതിനുശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. ഇതില്‍ ഒ.കെ.വാസുവിന്റെ പേരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒ.കെ.സുവിന്റെ പേര് പരിഗണക്കു പോലും വന്നില്ല എന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം. മട്ടന്നൂരില്‍ വീണ്ടും ഇ.പി.ജയരാജന് മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായതോടെ ഒ.കെ.വാസുവിന്റെ സീറ്റുമോഹം പൊലിഞ്ഞമട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: