കണ്ണൂര്‍: സ്ഥാപിത താല്പര്യങ്ങള്ക്ക് വഴങ്ങി പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തിലാക്കി യുഡിഎഫ് സര്‍ക്കാര്‍ പിടിപ്പുകേടിന്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് പരിയാരം പ്രക്ഷോഭ സമിതി യോഗം ചൂണ്ടിക്കാട്ടി. ജനകീയ സമരങ്ങള്‍ക്കുനേരെ കൊഞ്ഞനം കുത്തുന്ന മന്ത്രി കെ.സി.ജോസഫിന്റെ ശ്രീകണ്ഠപുരത്തുള്ള ഓഫീസിലേക്ക് 28ന് രാവിലെ 10 മണിക്ക് മാര്‍ച്ച് നടത്താന്‍ യോഗം തീരുമാനിച്ചു. മാര്‍ച്ച് ശ്രീകണ്ഠാപുരം ബസ്സ്റ്റാന്റില് നിന്നും ആരംഭിക്കും. ഡോ.ഡി.സുരേന്ദ്രനാഥ് പയ്യട, പി.ബാലന് മാസ്റ്റര്‍, ഇ.മനീഷ്, ശ്രീനിവാസന് പടിപ്പുരക്കല്‍, കെ.പി.ചന്ദ്രാംഗദന്‍, കെ.കെ.സജീവന്, ദേവദാസ്, രാജേഷ് വാര്യര്‍, രാഘവന് കാവുമ്പായി, യുനൈസാ, ഷുഹൈബ് മുഹമ്മദ്, പള്ളിപ്രം പ്രസന്നന്, സതീശന്, സതീഷ് കുമാര്‍ പാമ്പന്‍, ഭാസ്കരന് മൊറാഴ, പി.പി.മോഹനന്, മേരി അബ്രഹാം, പി.പി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: