ചാലക്കുടി:കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് സുധാകരനെ പോലീസ് ചോദ്യം ചെയ്തു.പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയാണ് സ്വത്തുക്കളെ സംബന്ധിച്ചും മറ്റും ചോദിച്ചറിഞ്ഞത്.മണിയുടെ സ്വത്തുകള്‍ പരിശോധിച്ചതില്‍ ബിനാമി ഇടപാടുകള്‍ ഉളളതായും സൂചനകള്‍ ലഭിച്ചിരുന്നു അതിനെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നറിയുന്നു.
മണിയുടെ മരണത്തിന് പിന്നില്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അടുത്തകാലത്ത് സ്റ്റേജ് ഷോകള്‍ക്ക് മാത്രമാണ് മണി പോയിരുന്നത് .എന്നാല്‍ അതിന് ലഭിക്കുന്ന പണം നഷ്ടപ്പെട്ടിരുന്നതായി ഭാര്യ നിമ്മിയും സഹോദരന് രാമകൃഷ്ണനും പറഞ്ഞിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി മണിയുടെയും ബന്ധുക്കള്‍,സഹായികള്‍ എന്നിവരുടെയും സ്വത്തുക്കള്‍ പോലീസ് പരിശോധിച്ചു.ഇതില്‍ ബിനാമി സ്വത്തുക്കളും ഉള്ളതായി സൂചനയുണ്ട്. കസ്റ്റഡിയിലുള്ള മണിയുടെ ഭാര്യ നിമ്മിയുടെ വലിയച്ഛന്റെ മകന് വിപിനു പുറമെ ചില ബന്ധുക്കളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.
പോലീസ് കസ്റ്റഡിയിലുള്ള സഹായികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേക്ഷണം ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തുന്നത്.കരള്‍ സംബന്ധമായ രോഗ വിവരത്തെ തുടര്‍ന്ന് മണി അടുത്ത കാലത്തായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും വലിയ നിരാശയിലുമായിരുന്നതായും സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിട്ടു നില്ക്കുകയായിരുന്നതായും പറയുന്നു. മുപ്പത് കോടി രൂപയോളം രൂപ നഷ്ടപ്പെട്ടതായാണ് വീട്ടുകാര്‍ പരാതിപ്പെട്ടിട്ടുള്ളത്. സ്റ്റേജ് ഷോകളില്‍ നിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് വീട്ടുകാരറിയാതെ വസ്തുക്കളോ മറ്റോ വാങ്ങിയിട്ടുണ്ടോയെന്നും അതോ മറ്റു വല്ലവരും പണം കൈവശപ്പെടുത്തിയോയെന്നും് പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: