ന്യൂദല്‍ഹി: ട്വന്റി 20യും ഏകദിന ക്രിക്കറ്റും തകൃതിയായി നടക്കുമ്പോള്‍ കളിക്കളത്തിന് പുറത്തും താരങ്ങളുടെ വില കൂടി വരികയാണ്. ബാറ്റില്‍ സ്പാര്ടന് സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനായി മാത്രം ഇന്ത്യന്‍ നായകന് ധോണി വാങ്ങുന്നത് ആറു കോടിയാണ്. എന്നാല്‍ ധോണിയുടെ ഈ കണക്കിനെ കടത്തിവെട്ടിയിരിക്കുകയാണ് ടെസ്റ്റ് നായകന് വിരാട് കോഹ്ലി. ബാറ്റില്‍ എംആര്‍എഫിന്റെ സ്റ്റിക്കര്‍ പതിക്കുന്നതിന് കോഹ്ലിക്ക് എട്ടുകോടിരൂപയാണ് പ്രതിഫലം.
കൂടാതെ ഷൂസിലും ജേഴ്സിയിലും പരസ്യം ചെയ്യുന്നതിനാകട്ടെ രണ്ട് കോടിയും. തൊട്ടുപുറകില്‍ തന്നെയുണ്ട് യുവരാജ് സിങ്ങും. യുവിക്ക് ബാറ്റിലെയും മറ്റ് വസ്തുക്കളിലേയും പരസ്യത്തിനായി അന്താരാഷ്ട്ര കമ്പനിയായ പ്യൂമ നല്‍കുന്നത് നാല് കോടിയാണ്. മറ്റു താരങ്ങളായ രോഹിത ശര്‍മ്മ(3 കോടി), ശിഖര്‍ ധവാന്(3 കോടി), രഹാനെ(1.5 കോടി), എന്നിങ്ങനെയാണ് ബാറ്റിലെ പരസ്യ മുല്യം.
വിദേശതാരങ്ങള്‍ക്ക് ഇത്രയധികം പ്രതിഫലം ബാറ്റിന് ലഭിക്കുന്നില്ലെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സും (3.5 കോടി) വിന്‍ഡീസ് താരം ക്രിസ് ഗെയിലും (3 കോടി) മാത്രമാണ് ഇന്ത്യന്‍ താരങ്ങളോടൊപ്പം എത്തുന്ന വിദേശ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: