ഏറ്റുമാനൂര്‍: കേരളത്തിലെ ആദ്യത്തെ ഹൈടെക് മത്സ്യ മാര്‍ക്കറ്റ് എന്ന നിലയില്‍ കൊട്ടിഘോഷിക്കപ്പെട്ട ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. ഇവിടെ നിന്നും ഉയരുന്ന ദുര്‍ഗന്ധം മൂലം തൊഴിലാളികളും ,കച്ചവടക്കാരും പൊതുജനങ്ങളും വലയുകയാണ്. മാര്‍ക്കറ്റിന് അടു ത്തുള്ള െ്രെപവറ്റു ബസ്സ്റ്റാന്‍ഡില്‍ പോലും ദുര്‍ഗന്ധം മുലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നു.
കക്കൂസ് പൈപ്പുകള്‍ ഉള്‍പ്പെടെ നിരവധി പൈപ്പുകള്‍ പൊട്ടി കിടക്കുന്നതിനാല്‍ റോഡിലൂടെയും മറ്റും മാലിന്യം മുഴുവന്‍ പടര്‍ന്ന് ഒഴുകിയ നിലയിലാണ്. കോഴിയുടെ അവനിഷ്ടങ്ങളും വെള്ളവും കെട്ടിക്കിടന്ന് ഓടകളില്‍ രുക്ഷമായ ഗന്ധവും കൊതുകുശല്യവും രൂക്ഷമാണ്.
മത്സ്യമാര്‍ക്കറ്റിനടുത്തുള്ള ഇറച്ചികടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കുകയോ വേണ്ടവിധം സംസ്കരിക്കുകയോ ചെയ്യുന്നില്ല. ഇ വിടെനിന്നുള്ള ദുര്‍ഗന്ധം മൂ ലം തൊട്ടടുത്തുള്ള മുന്‍സിപ്പ ല്‍ ഓഫീസിലും ബസ്സ്റ്റാന്‍ഡിലും കടകളിലും വരുന്ന ജനങ്ങള്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്‍കിയിരുന്നു. എ ന്നിട്ടും മുന്‍സിപ്പല്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒട്ടുമിക്കയിടങ്ങളിലും കക്കൂസ്മാലിന്യംപൈപ്പുപൊട്ടിയ സ്ഥലത്തെ ല്ലാം തെര്‍മോകോള്‍ പെട്ടികള്‍ ഇട്ട് മൂടുകയാണ് ചെയ്യുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം മുന്സിപ്പാലിറ്റിക്കുള്ളി ല്വരെ എത്തിയിട്ടും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന മട്ടിലാണ് അധികൃധര്‍.
മാലിന്യങ്ങള്‍ ഓടയിലേക്ക് തിരിച്ചു വിട്ടിരിക്കുന്നത് ടൗണില്‍ കൂടി ഒഴുകി പാറകണ്ടത്തിലെ പാടത്തു വന്നാണ് കെട്ടിക്കിടക്കുന്നത്. മാലിന്യങ്ങള്‍ ഇവി ടെ കെട്ടിക്കിടക്കുന്നതിനാല്‍ ഈ പ്രദേശത്തു താമസിക്കുന്നവര്‍ മഞ്ഞപിത്തഭീഷണിയിലാണ്. ഈ കാര്യങ്ങളൊക്കെ ആരോഗ്യവകുപ്പ് അധികൃധരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാലിന്യ പ്രശ്നത്തിനെതിരെ അധികാരികളുടെ അലംഭാവത്തിനും കെടുകാര്യസ്ഥതക്കു മെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബിജെപി ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: