പേട്ട: ഭക്തിയുടെ നിറവില്‍ കരിക്കകത്തമ്മയ്ക്ക് ലക്ഷക്കണക്കിന് സ്ത്രീ ഭക്തര്‍ പൊങ്കാലയര്‍പ്പിച്ചു. പഞ്ച മധുരങ്ങളും ശര്‍ക്കരയും തേങ്ങയും സംയോജിപ്പിച്ച് ഒരുക്കിയ മധുരപായസങ്ങളും, മണ്ടപ്പുറ്റും തെരളിയും ഒക്കെ ഭക്തരുടെ ഇഷ്ടാനുസരണം അമ്മയ്ക്കായി സമര്‍പ്പിച്ചു.
ഇന്നലെ രാവിലെ 10.15ന് വായ്ക്കുരവയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന് അനുജന് സമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി കണ്ണന്പോറ്റിയുടെയും നേതൃത്വത്തില്‍ പണ്ടാരയടുപ്പില്‍ അഗ്നി പകര്‍ന്നു. തുടര്‍ന്ന് മറ്റ് അടുപ്പുകളിലേക്ക് ആ അഗ്നി പകര്‍ന്നതോടെ കരിക്കകം യാഗശാലയായി മാറി. ക്ഷേത്ര ചുറ്റു പ്രദേശങ്ങള്‍ക്ക് പുറമെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്, ബൈപ്പാസ്, ആനയറ, വെണ്‍പാലവട്ടം, ചാക്ക എന്നിവിടങ്ങളിലും പൊങ്കാല കലങ്ങള്‍ നിരന്നു.
പൊങ്കാലക്കാര്‍ക്ക് വേണ്ട സജ്ജീകരണം ഒരുക്കുന്നതില്‍ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം സജീമായി. കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപിമാരായ വിമല്‍കുമാര്‍, ശിവ വിക്രം, ട്രാഫിക് എസി മോഹനന്, ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദ്ദ് തുടങ്ങിയവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. ബിഎംഎസ്, വിവേകാനന്ദ സേവാ സമിതി തുടങ്ങി നിരവധി സംഘടനകള്‍ പൊങ്കാലക്കാര്‍ക്ക് അന്നദാനം നടത്തി. സേവാഭാരതി, പുലയനാര്‍കോട്ട സിഡിഎച്ച്, നിംസ്, അയ്യപ്പസേവാസംഘം തുടങ്ങിയവര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി.
ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി. മുരളീധരന്, എം.എ. വാഹിദ് എംഎല്‍എ, കടകംപള്ളി സുരേന്ദ്രന്, മേയര്‍ പ്രശാന്ത്, ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് വിക്രമന്‍നായര്‍, പ്രസിഡന്റ് സി. മനോഹരന്, വൈസ് പ്രസിഡന്റ് എസ്. ശ്രീകണ്ഠന്‍നായര്‍, സെക്രട്ടറി വി. അശോക് കുമാര്‍, ജോയിന്റ് സെക്രട്ടറി എസ്. ഗോപകുമാര്‍, ട്രഷറര്‍ എം. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പണ്ടാരയടുപ്പില്‍ അഗ്നി പകരുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: