തിരുവനന്തപുരം: സ്വന്തംപേരിലുള്ള സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് വാടകയ്ക്ക് നല്കാന് ആള്‍മാറാട്ടം നടത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് കുടുങ്ങും.
കെ. മുരളീധരന് എംഎല്‍എയുടെ വലംകൈയ്യും വാട്ടര്‍ അതോറിറ്റിയിലെ കോണ്‍ഗ്രസ് യൂണിയന് ട്രഷററുമായ അനില്‍കുമാറാണ് പ്രതിസ്ഥാനത്ത്. വിജിലന്‍സ് ഇദ്ദേഹത്തിനെതിരെ അനേ്വഷണം ആരംഭിച്ചു.
അരുവിക്കര പ്ലാന്റിലെ ഓപ്പറേറ്റര്‍ ആയിരുന്ന അനില്‍കുമാറിന് മരുതംകുഴിയിലുള്ള അതോറിറ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വീടുണ്ടായിരുന്നു. ഏഴെട്ടുമാസം മുന്‍പ് കാഞ്ഞിരംപാറയില്‍ സ്വന്തമായി വീടു പണിതതോടെ അനില്‍കുമാര്‍ അവിടേയ്ക്ക് താമസം മാറ്റി. എന്നാല്‍ ഇക്കാര്യം ഔദേ്യാഗികമായി അറിയിക്കാതെ ക്വാര്‍ട്ടേഴ്സ് കൈവശം വച്ചു. വാട്ടര്‍ അതോറിറ്റിയിലെ തന്നെ മറ്റു ജീവനക്കാരന് വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. അനില്‍കുമാര്‍ എന്ന പേരുകാരനായിരുന്നു അത്. ഗുരുതരമായ ആള്‍മാറാട്ടമാണ് ഇതെന്നു ചൂണ്ടുകാട്ടുന്നു. ആരോ പരാതി നല്‍കിയതിനെതുടര്‍ന്നാണ് വിജിലന്‍സ് അനേ്വഷണം നടത്തിയത്. അനേ്വഷണ സംഘം സ്ഥലത്തെത്തി സമീപ വാസികളുടെ മൊഴി എഴുതി. പോലീസ് എത്തി തെളിവെടുപ്പു നടത്തിയ ഉടന്‍ വാടകയ്ക്ക് താമസിക്കുന്ന അനില്‍കുമാര്‍ വീടു കാലിയാക്കി മടങ്ങി. കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: