കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ വീണ്ടും വന്‍ തീപിടുത്തം. കൊയിലാണ്ടി ടൗണിന് വടക്ക് ഭാഗത്തുള്ള സിറ്റി ടവര്‍ ബില്‍ഡിങ്ങിലെ വൊഡാഫോണ്‍ ഷോറൂമിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്നലെ കാലത്ത് 11.30 ഓടെയാണ് തീപ്പിടുത്തം നടന്നത്.വിവരമറിഞ്ഞ് വടകര, പേരാമ്പ്ര, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് തീ കെടുത്തി.
ലക്ഷങ്ങളുടെ നഷ്ടം പ്രതീക്ഷിക്കുന്നു. വോഡഫോണ്‍ ഷോറൂം പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎം ബാങ്കിനും കേടുപാടുകള്‍ ഉണ്ട്. ഷോട്ട്സെര്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വിജിത്ത് കുമാര്‍, പേരാമ്പ്ര അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള നാല്പത്തഞ്ചോളം അഗ്നിശമന സേനാംഗങ്ങളാണ് തീയണച്ചത്.
ഈ മാസം കൊയിലാണ്ടി ടൗണിലുണ്ടായ മൂന്നാമത്തെ വന്‍ തീപ്പിടുത്തമാണിത്.കൊയിലാണ്ടിയില്‍ ഒരു ഫയര്‍ ഫോഴ്സ് യുണിറ്റ് തുടങ്ങാന്‍ നാട്ടുകാര്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: