കോഴിക്കോട്: ബസിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹമായ വഴിത്തിരിവ്. വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപം വച്ച് നടക്കാവ് പണിക്കര്‍ റോഡ് ജ്യോതിസ് നിവാസില്‍ അലോഷ്യസ് ജെയിംസ് (21) ബസിനടിയില്‍പ്പെട്ട് മരിച്ച കേസിലാണ് വഴിത്തിരിവുണ്ടായത്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒരു പിക്കപ്പ് വാനിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. അത്തോളി വി.കെ. റോഡ് സ്വദേശി ഷിബില്‍നാഥ് (28)നെയാണ് നടക്കാവ് സിഐ മൂസ വള്ളിക്കാടന് കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്തത.് കോഴിക്കോട് നിന്നും എലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് അനഘ ബസിന്റെ മുന്നിലേക്ക് വീണുവെന്നുമാണ് പുതിയ കണ്ടെത്തല്‍. കോണ്‍ക്രീറ്റ് യന്ത്രവുമായി എലത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്നു പിക്കപ്പ്. ഡ്രൈവര്‍ക്കുപുറമേ ഏതാനും നിര്‍മാണതൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.
ഡ്രൈവറും തൊഴിലാളികളും ബൈക്കിന്റെ അമിത വേഗത്തെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്. എതിര്‍ദിശയില്‍ വന്ന ബൈക്ക് പിക്കപ്പില്‍ ഇടിച്ചതിന്റെ അടയാളങ്ങളും ശാസ്ത്രീയ പരിശോധയില്‍ കണ്ടെത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്ത പിക്കപ്പിന്റെ ടയര്‍ പഞ്ചറാകുകയും ചെയ്തിരുന്നു.
ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത അലോഷ്യസും ബസിന്റെ ഡ്രൈവര്‍ സന്ദീപും തമ്മില്‍ ഒരു തവണ വാക്കേറ്റം നടന്നിരുന്നു. അലോഷ്യസിനെ അവഗണിച്ച് കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുവന്ന അനഘ ബസിനെ അലോഷ്യസ് പിന്തുടര്ന്ന് വരുയായിരുന്നുവെന്ന് ദൃക് സാക്ഷികളും മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തേ അറസ്റ്റിലായ സന്ദീപിന്റെ പേരില്‍ ചുമത്തിയ 304ാം വകുപ്പ് 304 എ ആയി ലഘൂകരിക്കപ്പെടുമെന്നും പിക്കപ്പ് ഡ്രൈവറെ ഇതേ വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും സിഐ മൂസ വള്ളിക്കാടന് പറഞ്ഞു. സന്ദീപ് ഓടിച്ച ബസിടിച്ച് കഴിഞ്ഞവര്‍ഷം ഒരു സ്ത്രീ മരിച്ചിരുന്നു. അലോഷ്യസ് മരിച്ച സംഭവത്തില്‍ ആദ്യം ട്രാഫിക് പോലീസ് 304 എ വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: