ശാസ്താംകോട്ട: പതാരം കുഴിയത്തുമുക്കിന് സമീപം ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം. പതാരം മായ ഭവനത്തില്‍ ശക്തനെന്ന് വിളിക്കുന്ന ബിജു(34)നെയാണ് വധിക്കാന്‍ ശ്രമിച്ചത്. എസ്ഡിപിഐ നേതാവും പ്രദേശത്തെ ഗുണ്ടയുമായ സഹിലിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമിച്ചതെന്ന് ബിജു പോലീസില്‍ മൊഴി നല്കി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം. പതാരം കുഴിയത്ത് മുക്കിന് സമീപം ഇരുപതോളം വരുന്ന എസ്ഡിപിഐ സംഘം ബിജുവിനെ ആക്രമിച്ചത്. ബൈക്കിലെത്തിയ ബിജുവിനെ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. കമ്പിപാര കൊണ്ടുള്ള അക്രമത്തില്‍ ബിജുവിന്റെ തലക്ക് ഗുരുതരപരുക്കേറ്റു. വാളുകൊണ്ട് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വഴുതി മാറി ഓടുകയായിരുന്നു. സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ച ബിജുവിനെ ബിജെപി പ്രവര്‍ത്തകരും പോലീസും എത്തിയ ശേഷമാണ് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജുവിന്റെ പരാതിയെത്തുടര്‍ന്ന് സഹില്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സഹിലിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കൂടുതലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: