ഗോധ്ര: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഒരു ദിവസത്തെ സദ്ഭാവനാ ഉപവാസം തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമടക്കം 50,000ഓളം പേര് ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് സമരവേദിയില്‍ ഒരുക്കിയിരിക്കുന്നത്.
ഗോധ്രയിലാണ് അഴിമതിക്കും വര്‍ഗീയ കലാപത്തിനും എതിരേ മോഡി ഉപവാസം നടത്തുന്നത്. 16000ഓളം പൊലീസുകാരെ കൂടാതെ പ്രത്യേകം പരിശീലനം സിദ്ധിച്ച 50ഓളം ചേതക് കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്. മോഡിയെ തടയാന്‍ ശ്രമിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഷബ്നാം ഹാസ്മി ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ജനങ്ങളില്‍ ഐക്യം വളര്‍ത്തുകയാണ് ലക്ഷ്യമെന്നു മോഡി ഉപവാസ വേദിയില്‍ പറഞ്ഞു. മോഡിയുടെ ഉപവാസത്തിന് ബദലായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍സിങ് വഗേല ഉപവാസം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: