കൃതയുഗത്തിലെ തപസ്സിനു പകരം കലിയില് ആചാരങ്ങളാകുന്നു. ത്രേതായുഗത്തിലെ യാഗത്തിനു പകരം കലിയില് നൊയമ്പ്. ദ്വാപരയിലെ പൂജാഹരികള്ക്കു പകരം ആരാധന. കലിയില് നാമസങ്കീര്‍ത്തനത്തിന് മനോഉത്സവമാകുന്നു. ജന്മാന്തരം ദുഷിച്ചാല്‍ ആചാരം ദുഷിക്കും. ആചാരം ദുഷിച്ചാല്‍ നൊയമ്പു ദുഷിക്കും. നൊയമ്പു ദുഷിച്ചാല്‍ ആരാധന ദുഷിക്കും.
ആരാധന ദുഷിച്ചാല്‍ ഉത്സവം ദുഷിക്കും. ജന്മാന്തരം പൂര്‍ത്തിയായാല്‍ ആചാരവും, ആചാരം പൂര്‍ത്തിയായാല്‍ നൊയമ്പും നൊയമ്പു പൂര്‍ത്തിയായാല്‍ ആരാധനയും, ആരാധന പൂര്‍ത്തിയായാല്‍ ഉത്സവവും പൂര്‍ത്തിയാവും. ഇപ്രകാരം ജന്മാന്തരദോഷം കൊണ്ടു മേല്‍ വിവരിച്ച സര്‍വ്വകര്‍മ്മങ്ങളും ദുഷ്കര്മ്മമായിട്ടും തന്മൂലം ജീവന് നാശമായിട്ടും ഭവിക്കുന്നു.
ജന്മാന്തരമെന്ന അറിവിനാല്‍ സര്വ്വആചാരക്രമങ്ങളും പൂര്‍ത്തീകരിച്ചാല്‍ നിയോഗമായി നിത്യാനന്ദപദത്തിലേക്കു അല്ലങ്കില്‍ ശുഭാനന്ദപദത്തിലേക്കു ചേരുന്നു.
സമ്പാദകന്‍ : അഡ്വ: പി. കെ. വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: