എടത്വാ: കൊയ്ത്തുയന്ത്രമിറക്കാന്‍ സ്വകാര്യ ഉടമകള്‍ സ്ഥലം നല്‍കിയില്ല. കര്‍ഷകരുടെ കൊയ്ത്തു മുടങ്ങിയെന്ന് പരാതി. തകഴി കൃഷിഭവനില്‍പെട്ട നന്നാട്ടുമാലി പാടശേഖരത്തെ കര്‍ഷകരാണ് തകഴി കൃഷിഭവനില്‍ പരാതി നല്‍കിയത്. 85 ഏക്കര്‍ വിസ്തൃതിയുള്ള പാടം രണ്ടുഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. മൂന്ന് കര്‍ഷകരുടെ അഞ്ച് ഏക്കര്‍ പാടത്ത് യന്ത്രം ഇറക്കാന്‍ സമീപവാസികള്‍ തയ്യാറാകാത്തത് കാരണമാണ് കൊയ്ത് മുടങ്ങിയത്. രണ്ടായി തിരിച്ചിരിക്കുന്ന പാടത്തെ ബണ്ട് തകര്‍ന്നുപോകുമെന്നാണ് സമീപവാസികളുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന് കൊയ്യാന്‍ തയ്യാറാകാതെ യന്ത്രം തിരികെ കൊണ്ടുപോയി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം ഉടമയോടെ കൃഷി ഓഫീസര്‍ അന്വേഷിച്ചപ്പോള്‍ കൊയ്യാനുള്ള വിളവെത്തിയില്ലെന്നാണ് ഉടമയുടെ വാദം. അതേസമയം ഒരേപോലെ കൃഷിയിറക്കിയ പാടത്ത് അഞ്ചേക്കറില്‍ മാത്രം വിളവെത്തിയില്ലെന്ന് ഉടമയുടെ വാദം തെറ്റാണന്ന് കര്‍ഷകര്‍ പറയുന്നു. ഇന്ന് സര്‍ക്കാരിന്റെ യന്ത്രം ഇറക്കി കൊയ്തെടുക്കുമെന്ന് കൃഷി ഓഫീസറുടെ ഉറപ്പിന്മേലാണ് കര്‍ഷകര്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: