കൊച്ചി: കേരളത്തില്‍ ചൂട് ഉയരുമ്പോള്‍ സകലരും നോക്കുന്നത് പാലക്കാട്ടേക്കാണ്. കാരണം അവിടെയാണ് മിക്കപ്പോഴും മറ്റുള്ള സ്ഥലങ്ങളേക്കാള്‍ ചൂട് അനുഭവപ്പെടുക.
പാലക്കാട്ട് ഇക്കുറി ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട് 40.7 ഡിഗ്രി സെന്റിഗ്രേഡാണ് . ഇതിനു മുന്‍പ് 1987ലാണ് ഇവിടെ ഇതുപോലെയുള്ള ചൂട് അനുഭവപ്പെട്ടത്, 41.8 സെന്റി ഗ്രേഡ്. അതായത് രണ്ടര പതിറ്റാണ്ടിനിടയില്‍ ഇത്രയും ചൂട് പാലക്കാട്ട് ഇതാദ്യമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് ജന്മഭൂമിയോടു പറഞ്ഞു.പാലക്കാടു കഴിഞ്ഞാല്‍ പുനലൂരാണ് കേരളത്തിന്റെ ഹീറ്റര്‍. ഇക്കുറി ഇവിടെ 40 ഡിഗ്രി വരെ അനുഭവപ്പെട്ടു. ഇതിനു മുന്‍പ് 1983ലും 1992ലുമാണ് പുനലൂരില്‍ കൂടുതല്‍ ചൂട് ഉണ്ടായത്, 40.6 ഡിഗ്രി സെന്റിഗ്രേഡ്.
ശരാശരി 36 ഡിഗ്രിയാണ് കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഒന്നു മുതല്‍ രണ്ടു ഡിഗ്രിവരെ ചൂട് കൂടുതലാണ്. ശക്തമായ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ചൂട് ഇനിയും കൂടുമെന്ന ആശങ്കയുമുണ്ട്.
കണ്ണൂരിലും ഇക്കുറി റിക്കാര്‍ഡ് ചൂടാണ്. മാര്‍ച്ച് ഒന്‍പതിന് 39.1 ഡിഗ്രിയാണ് കണ്ണൂരില്‍ അനുഭവപ്പെട്ടത്.ജലസ്രോതസുകളുടെ കുറവും വരള്‍ച്ചയും മാത്രമല്ല തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട ചൂടുള്ള കാറ്റും പുനലൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ ചൂട് കൂടാന്‍ ഒരു കാരണമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 24 ശതമാനവും വടക്കു കിഴക്കന്‍ കാലവര്‍ഷത്തില്‍ 34 ശതമാനവും കുറവാണ് ലഭിച്ചത്. ഇതാണ് ചൂടു കൂടാനുള്ള പ്രധാനകാരണം.
ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതിനാല്‍ പലയിടങ്ങളിലും ത്വക്ക് രോഗങ്ങളും ഉദരരോഗങ്ങളും വ്യാപകമായിട്ടുമുണ്ട്. കടുത്ത ജലക്ഷാമമാണ് മിക്കയിടങ്ങളിലും. കിണറുകളും കുളങ്ങളും വറ്റിവരണ്ടു.മാര്‍ച്ച് ആദ്യം മുതല്ക്കേ പലയിടങ്ങളിലും ടാങ്കറുകളില്‍ കുടിവെള്ളം വകതരണം ചെയ്യുന്നുണ്ട്.
കൊടും ചൂടു കാരണം വൈദ്യുതി ഉപഭോഗവും വളരെയേറെ കൂടി. ഫാന്‍, എസി, ഫ്രിഡ്ജ് ഇന്‍വര്‍ട്ടര്‍ എന്നിവയുടെ ഉപയോഗം കൂടിയതാണ് കാരണം. എന്നാല്‍ ഡാമുകളിലെ വെള്ളത്തിന്റെ അളവ് കുറയുന്നതിനാല്‍ വൈദ്യുതി ഉല്‍പ്പാദനം കൂട്ടാന്‍ കഴിയില്ല. ഇടുക്കി അണക്കെട്ടില്‍ ശേഷിയുടെ പകുതി വെള്ളം പോലുമില്ല. പ്രതിദിനം ഇപ്പോള്‍ 75 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവരുന്നത്. നല്ല മഴ ലഭിക്കാതെ വൈദ്യുത ഉപയോഗം കുറയില്ല.അതിനാല്‍ വൈദ്യുതി ബോര്‍ഡിന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വരികയാണ്.
പുനലൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി നിരവധി പേര്‍ക്ക് സൂര്യാതപമേറ്റിട്ടുമുണ്ട്.
വന്യമൃഗങ്ങള്‍ നാട്ടിലേക്ക്
കൊടുംചൂടില്‍ ഉള്വനങ്ങള് പോലും ഉണങ്ങിത്തുടങ്ങിയതോടെ വന്യമൃഗങ്ങള്‍ വെള്ളവും തീറ്റയും തേടി നാട്ടിലിറങ്ങുകയാണ്. ആനയും കടുവയും പുലികളും അടക്കമുള്ളവ കേരളത്തിലെ വനത്തോടടുത്തുള്ള മിക്ക ജനവാസ മേഖലകളിലും ഇറങ്ങുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിലിറങ്ങിയ കടുവയെ വെടിവച്ചുകൊന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: