തിരുവനന്തപുരം: കിളിരൂര്‍ കേസിലെ ഇര ശാരിയെ പീഡിപ്പിച്ചതിനു തെളിവില്ലെന്നു സി.ബി.ഐ കോടതി. ശാരിയുടെ മരണകാരണം പീഡനമാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും നിരത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ അന്തിമവാദത്തില്‍ പ്രോസിക്യുഷന് വാദം നിരത്തുന്നതിനിടെയായിരുന്നു കോടതി നിരീക്ഷണം. ശാരിയുടെ മരണമൊഴി വാലും തുമ്പും ഇല്ലാത്തതാണ്. ഇതു തെളിവായി എടുക്കാന്‍ കഴിയില്ല. മരണത്തിനു മുന്‍പു ശാരിയുടെ മൊഴി ഏറ്റവും ഒടുവില്‍ എടുത്തത് എ.ഡി.ജിപി ശ്രീലേഖയാണ്. സാധാരണ നടപടിക്രമം മാത്രമാണു ശ്രീലേഖ പാലിച്ചതെന്നും കോടതി പറഞ്ഞു.
ശാരി പീഡിപ്പിക്കപ്പെട്ടതിനു ദൃക്സാക്ഷികളോ സാഹചര്യ തെളിവുകളോ മെഡിക്കല്‍ രേഖകളോ ഇല്ല. എഫ്.ഐ.ആറില്‍ ശാരിയുടെ അച്ഛന് നല്കിയ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നും കോടതി നീരീക്ഷിച്ചു. ഒന്നാം പ്രതിയും മാപ്പു സാക്ഷിയുമായ ഓമനക്കുട്ടിയുടെ മൊഴി മാത്രമാണു പ്രതിക്കെതിരെയുളളത്. അത് എത്രമാത്രം വിശ്വാസ്യതയുളളതാണെന്നു പ്രോസിക്യുഷന്റെ ക്രോസ് വിസ്താരത്തിനു ശേഷം മാത്രമേ അറിയാന്‍ കഴിയൂ.
കേസില്‍ 67ലധികം സാക്ഷികള്‍ മൊഴി നല്കി. ഇതില്‍ 27 പേര്‍ക്കു കേസുമായി യാതൊരു ബന്ധവുമില്ലെന്നു കോടതി കണ്ടെത്തി. മാത്രമല്ല ശാരിയുടെ അയല്‍വാസികളായ എട്ടോളം സ്ത്രികളുടെ മൊഴികള്‍ എവിഡന്‍സ് ആക്റ്റ് അനുസരിച്ചു തെളിവായി സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വാദി ഭാഗത്തിന്റെ വാദമാണ് ഇന്ന് നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിക്കാമെന്ന് പറഞ്ഞ പ്രലോഭിപ്പിച്ച് കൊണ്ടു പോയി കൂട്ട ബലാത്സംഗം നടത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് വാദി ഭാഗം കോടതിയെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: