കൊച്ചി: തീരക്കടലില്‍ ട്രോളിംഗ് നെറ്റ് ഉപയോഗിച്ച് രാത്രിയില്‍ മത്സ്യബന്ധനം നടത്തിയ ഫിഷിംഗ് ബോട്ട് വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി. മുനമ്പം അഴിക്ക് പടിഞ്ഞാറ് ഭാഗം 15 ഫാതത്തില് നിന്നാണ് ബോട്ട് പിടികൂടിയത്. വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിംഗ് യൂണിറ്റിന്റെ രാത്രികാല പട്രോളിംഗിലാണ് പുലര്‍ച്ചെ 1.30 മണിയോടുകൂടി ബോട്ട് കസ്റ്റഡിയിലെടുത്തത്.
എറണാകുളം പറവൂര്‍ സ്വദേശി തട്ടരുപറമ്പില് സജീവ്.ടി.ബി.യുടെ ഉടമസ്ഥതയിലുളള ‘ഗുരുദേവന്’എന്ന ബോട്ടാണ് പിടികൂടിയത്. പിടികൂടിയ ബോട്ടിലെ മത്സ്യം പരസ്യലേലത്തില്‍ വില്‍ക്കുകയും ബോട്ട് ഉടമസ്ഥന്റെ പേരില്‍ കേസെടുത്ത് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയയക്ടര്ക്ക് അഡ്ജൂഡിക്കേഷനായി നല്‍കുകയും ചെയ്തു. മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസി കെ.എം. സജിവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി.ടി. മധു, സി.പിഒമാരായ നിയാസ്, വിശാല്‍, നസീബ്, സിഗാര്ഡുമാരായ ജസ്റ്റിന്, മഹേന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് ബോട്ട് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: