തിരുവനന്തപുരം: ജലക്ഷാമത്തിനു കാരണം ആസൂത്രണമില്ലായ്മയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മാറി മാറി ഭരിച്ചവര്‍ നീര്‍ത്തട സംരക്ഷണത്തിനായി ഒന്നും ചെയ്തില്ല. വേനല്‍ വരുമ്പോള്‍ മാത്രമാണ് ജലത്തെക്കുറിച്ച് ചിന്തിക്കുന്നത്. ലോക ജലദിനത്തോടനുബന്ധിച്ച് കരമനയാറ്റില്‍ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നദീവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പരിസ്ഥിതിയെയും വികസനത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള കേരളമോഡല്‍ ലോകത്തിനുമുമ്പില്‍ വെക്കാന്‍ നമുക്കാകും. അതിനുമാത്രം വിഭവശേഷി നമുക്കുണ്ട്. പമ്പയാറിനെ സംരക്ഷിക്കാന്‍ കോടികള്‍ മാറ്റി വച്ചുകൊണ്ട് പദ്ധതി തയ്യാറാക്കിയതല്ലാതെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
അനിയന്ത്രിതമായ പ്രകൃതിചൂഷണം കേരളത്തെ വരള്‍ച്ചയുടെ തീച്ചൂളയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. കുന്നും മലകളും ഇടിക്കുന്നതും കായലും പാടങ്ങളും നികത്തുന്നതും കരിങ്കല്‍ ക്വാറികളും എല്ലാം ഭീകരമായ മരുവത്കരണത്തിലേക്കാണ് കേരളത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ തന്നെ മാഫിയകള്‍ക്ക് ഒത്താശ ലഭിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് മെത്രാന് കായല്‍, കരുണ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.
ആറന്മുളയുടെ കാര്യത്തിലായാലും മെത്രാന് കായലിന്റെ കാര്യത്തിലായാലും രണ്ടു മുന്നണികളും സഹായകമായ നിലപാടാണ് എടുത്തിട്ടുണ്ട് എന്നുള്ളത് കേരള ജനതയ്ക്ക് ഒരു മുന്നറിയിപ്പാണ്.
പശ്ചിമഘട്ടത്തിന്റെ കാര്യത്തിലും സാധാരണക്കാരന്റെ താല്പര്യങ്ങള്ക്കുപരി പ്രകൃതിചൂഷകര്ക്ക് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടതും വലതും മുന്നണികള്‍ ശ്രമിച്ചത്. കുടിവെള്ളം വറ്റുമ്പോള്‍ ഏറ്റവുമധികം ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്.
വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് ആശങ്കാജനകമാണ്. മലിനജലം ഇതിന് വലിയൊരു കാരണവുമാണ്. മഴവെള്ള സംഭരണത്തിനായി ഒന്നും ചെയ്യാത്ത സംസ്ഥാനം കേരളമാണെന്നും കുമ്മനം പറഞ്ഞു
ഒ.രാജഗോപാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാനായി കുഞ്ഞിരാമന്, സംവിധായകന് രാജസേനന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷ്, കൗണ്‍സിലര്‍ കരമന അജിത് എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഡോ.പി. പി. വാവ, ജെ. ആര്. പത്മകുമാര്‍, വി. വി. രാജേഷ്, കരമന ജയന്, വെള്ളാഞ്ചിറ സോമശേഖരന്‍, പി അശോക്കുമാര്, എം.ആര്. ഗോപന്, തിരുമല അനില്‍, പാപ്പനംകോട് സജി, വെള്ളാഞ്ചിറ സോമശേഖരന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: