പത്തനംതിട്ട: സമുദായ നേതാവിനെ വണങ്ങിയതിനും വീട്ടില്‍ ഭക്ഷണമൊരുക്കിയതിനും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗത്തെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ മതമേലദ്ധ്യക്ഷന്മാരെ സഭാ ആസ്ഥാനങ്ങളിലെത്തി കുമ്പിടുമ്പോഴാണ് സമുദായ നേതാവിനെ വണങ്ങിയതിന് ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കിയത്. പത്തനംതിട്ട പ്രക്കാനം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പി.കെ.രാജന്കുട്ടിക്കെതിരേയാണ് സിപിഎം നടപടി.
മാര്‍ച്ച് 12 ന് പ്രക്കാനം കൈതവന ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര സമര്‍പ്പണ ചടങ്ങിനാണ് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രക്കാനത്ത് എത്തിയത്. ക്ഷേത്ര ഭാരവാഹിയുടെ വീട്ടില്‍ വിശ്രമിച്ചിരുന്ന യോഗം ജനറല്‍ സെക്രട്ടറിയെ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പി.കെ.രാജന്കുട്ടി ചെന്ന് കണ്ടിരുന്നു.
ചടങ്ങിന് ശേഷം യോഗം ജനറല്‍ സെക്രട്ടറിക്ക് രാജന്‍കുട്ടിയുടെ വീട്ടിലാണ് ഭക്ഷണമൊരുക്കിയിരുന്നത്. സിപിഎമ്മിനെതിരേ സംസാരിക്കുന്ന എസ്എന്‍ഡിപി യോഗം നേതാവിനെ ആദരിച്ചു എന്ന കുറ്റമാണ് നേതൃത്വം രാജന്‍കുട്ടിയുടെ മേല്‍ ആരോപിക്കുന്നത്.
പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന് മുന്‍ സെക്രട്ടറിയായിരുന്ന രാജന്കുട്ടി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരിക്കെ പാര്‍ട്ടിയൂടെ കൂടി സമ്മതത്തോടെയാണ് എസ്എന്‍ ട്രസ്റ്റ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: