തിരുവനന്തപുരം: ചേപ്പാട് ജലജ വധക്കേസ് സിബിഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചേപ്പാട് ജലജ വധക്കേസ് നേരത്തേ ലോക്കല്‍ പോലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ ഇതേവരെ പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിജ്ഞാപനത്തിന്റെ പകര്‍പ്പ് സിബിഐ യുടെ ചുമതലയുള്ള കേന്ദ്രപേഴ്സണല് മന്ത്രാലത്തിന് നല്‍കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു. 2015 ആഗസ്റ്റ് 13 നാണ് ഒറ്റയ്ക്ക് വീട്ടില്‍ താമസിച്ചിരുന്ന ജലജ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: