തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എംഎല്‍എ രംഗത്ത്. തുടര്‍ച്ചയായി ജയിക്കുന്ന എംഎല്‍എമാര്‍ ഓട് ഇളക്കി വന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായെന്ന് തോന്നുന്നവര്‍ സ്വയം മാറിനില്‍ക്കട്ടെ. ജനങ്ങളുടെ അംഗീകാരം തേടി വന്നവരാണ് ഇവരെന്നും മുരളീധരന് പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെതിരേ കത്ത് എഴുതിയിട്ട് അത് പ്രസിദ്ധീകരിക്കുന്നത് ശരിയല്ലെന്നും മുരളീധരന് പറഞ്ഞു. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണിത്. വിമര്‍ശനമുണ്ടെങ്കില്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും കെ.മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയുള്ള വിജിലന്‍സ് കേസുകളുടെ വിശദാംശങ്ങള്‍ വിവരാവകാശ പരിധിയില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെതിരേ സുധീരന് രംഗത്തെത്തിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി നല്കിയ കത്ത് സുധീരന് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ചാണ് മുരളീധരന് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: